Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2020 11:59 PM GMT Updated On
date_range 15 July 2020 11:59 PM GMTഅടച്ച്പൂട്ടൽ, തെരഞ്ഞെടുപ്പ്: മുൻഗണനകൾ കുഴഞ്ഞ്മറിഞ്ഞ് തദ്ദേശ സ്ഥാപനങ്ങൾ
text_fieldsbookmark_border
തിരുവനന്തപുരം: അടച്ച്പൂട്ടലിൽ പ്രാദേശിക സമ്പദ്വ്യവസ്ഥ നിശ്ചലമാവുകയും തെരഞ്ഞെടുപ്പിന് കളമൊരുങ്ങുകയും ചെയ്തതോടെ കുഴഞ്ഞ്മറിഞ്ഞ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ. പദ്ധതികൾ പാസിക്കിയതിന് പിന്നാലെ കേന്ദ്ര ധനകാര്യ കമീഷൻെറ ഗ്രാൻറ് വരികയും കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാരം ഏറ്റെടുക്കുകയും കൂടിയാതോടെ നിശ്ചയിച്ച മുൻഗണനാ പദ്ധതികളിൽ അടക്കം മാറ്റം വരുത്താൻ നിർബന്ധിതമായി. ഉൽപാദന മേഖലക്ക് ഉൗന്നൽ നൽകി പദ്ധതികൾ അംഗീകരിച്ച് മുന്നോട്ട് പോകാനാണ് സർക്കാർ നിർദ്ദേശം. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഭൂരിഭാഗവും റോഡ് അടക്കം മരാമത്ത് പദ്ധതികൾക്കാണ് കൂടുതൽ വിഹിതം നീക്കിവെച്ചത്. പക്ഷേ ഗ്രാൻറ് അനുവദിച്ച കേന്ദ്ര ധനകാര്യ കമീഷൻ കുടിവെള്ളം, ശുചിത്വ മേഖലക്ക് 25 ശതമാനം തുക ചെലവഴിക്കണമെന്ന് നിർദ്ദേശിച്ചു. ഇതോടെ നിലവിലെ പദ്ധതികൾ കഴിച്ചുപണിയാൻ നിർബന്ധിതമായി പഞ്ചായത്തുകൾ. ഇൗ വർഷ തുക ചെലവഴിച്ചാലേ അടുത്ത വർഷം മുഴുവൻ തുകയും തദ്ദേശ സ്ഥാപനങ്ങൾക്ക് ലഭിക്കൂ. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൃഷിയും കാർഷിക പ്രവൃത്തികളുമായി മുന്നോട്ട് പോവുേമ്പാഴുണ്ടായ ലോക്ക്ഡൗണും ട്രിപ്പിൾ ലോക്ക്ഡൗണിലും പ്രാദേശിക ചന്തകളെ നിശ്ചലമാക്കി. വിളവെടുപ്പ് കഴിയുേമ്പാൾ സർക്കാർ ഇടപെട്ടില്ലെങ്കിൽ വിപണി കണ്ടെത്താനാവില്ലെന്ന ഭീഷണിയുമുണ്ട്. കാർഷിക പദ്ധതികൾക്ക് മുൻഗണന നിശ്ചയിക്കാൻ കൂടേണ്ട ഗ്രാമസഭക്ക് കോവിഡ് മാർഗനിർദ്ദേശം വിലക്കായതും തിരിച്ചടിയായി. കോവിഡ് വ്യാപനത്തോടെ പ്രാദേശിക നടപടികളുടെ ഉത്തരവാദിത്വവും തദ്ദേശ സ്ഥാപനങ്ങൾക്കായി. മുൻഗണനാ പ്രദേശങ്ങളിൽ താൽക്കാലിക ഫ്രൻറ് ലൈൻ ട്രീറ്റ്മൻെറ് സൻെററുകൾ ആരംഭിക്കണം. ചികിൽസാ സൗകര്യം, അടിസ്ഥാന സൗകര്യം ഉറപ്വരുത്തുക, തെർമൽ സ്കാനർ വാങ്ങി നൽകുക തുടങ്ങിയ ഉത്തരവാദിത്തിന് തനത് ഫണ്ടിൽ നിന്ന് തുക കണ്ടെത്താൻ പ്രയാസപെടുകയാണ് ഭരണസമിതികൾ. കഴിഞ്ഞ വർഷ പദ്ധതികൾ പൂർത്തീകരിച്ചില്ലെങ്കിൽ ഇൗ വർഷത്തെ പദ്ധതി തുകയിൽ നിന്ന് വേണം തുക കണ്ടെത്താൻ. ലക്ഷ്യംെവച്ച പുതിയ പദ്ധതികൾ മിക്കതും വെട്ടിചുരുക്കുകയാണ് ഇതോടെ. തെരഞ്ഞെടുപ്പ് നവംബറിൽ നടന്നാൽ സെപ്റ്റംബറിലോ ഒക്ടോബറിലോ തെരഞ്ഞെടുപ്പ് ചട്ടവും പ്രാബല്യത്തിൽ വരും. പിന്നെ പതിയ പദ്ധതികൾ അംഗീകരിക്കാനും കൂട്ടിചേർക്കാനോ കഴിയില്ല. ഇത് തെരഞ്ഞെടുപ്പ് സാധ്യതക്ക് തിരിച്ചടിയാവുമോന്ന ആശങ്ക രാഷ്ട്രീയ കക്ഷികൾക്കുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story