Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 July 2020 11:58 PM GMT Updated On
date_range 14 July 2020 11:58 PM GMTതീരമേഖലയില്‍ വീണ്ടും ആശങ്ക
text_fieldsbookmark_border
ആറ്റിങ്ങല്‍: തീരമേഖലയില്‍ ആശങ്ക വർധിപ്പിച്ച് ചിറയിന്‍കീഴ്, അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രദേശത്ത് കോവിഡ് വ്യാപിക്കുന്നു. ചൊവ്വാഴ്ച നടന്ന ആൻറിജെന്‍ ടെസ്റ്റില്‍ പുതുതായി 26 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. അഞ്ചുതെങ്ങ് പഞ്ചായത്തില്‍ നൂറ് സാമ്പിള്‍ പരിശോധിച്ചതില്‍ 18 പേര്‍ക്കും പെരുമാതുറയില്‍ 75 സാമ്പിള്‍ പരിശോധിച്ചതില്‍ 8 പേര്‍ക്കുമാണ് പോസിറ്റീവായത്. അഞ്ചുതെങ്ങില്‍ രോഗം കണ്ടെത്തിയവരില്‍ രണ്ടുപേര്‍ കടയ്ക്കാവൂര്‍ പഞ്ചായത്തിലെ ചമ്പാവ് പ്രദേശത്തുള്ളവരാണ്. മറ്റ് രോഗികള്‍ അഞ്ചുതെങ്ങ് പഞ്ചായത്തിലെ 6, 8, 11 വാര്‍ഡുകളിലുള്ളവരാണ്. ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപട്ടിക തയാറാക്കി ആൻറിജന്‍ ടെസ്റ്റിന് വിധേയമാക്കും. മത്സ്യവിൽപനക്കാർക്കും ബന്ധുക്കൾക്കുമാണ് ആൻറിജന്‍ ടെസ്റ്റില്‍ രോഗം കണ്ടെത്തിയത്. വിദഗ്ധ പരിശോധനക്ക് സ്രവ സാമ്പിള്‍ ശേഖരിച്ച് വൈറോളജി ഇന്‍സിറ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. ആൻറിജന്‍ ഫലത്തില്‍ വ്യത്യാസം ഉണ്ടാകാറില്ല എന്നതാണ് സമീപകാല ഫലങ്ങള്‍ വ്യക്തമാക്കുന്നത്. മത്സ്യ വിപണന തൊഴിലാളികള്‍ക്ക് രോഗം പിടിപെട്ടത് കൂടുതല്‍ പ്രദേശങ്ങളില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ചിറയിന്‍കീഴില്‍ പൗള്‍ട്രിഫാം നടത്തിപ്പുകാരന് കോവിഡ് സ്ഥിരീകരിച്ചതും ആശങ്കക്ക് കാരണമായിട്ടുണ്ട്. പെരുമാതുറ, അഞ്ചുതെങ്ങ് ക്യാമ്പുകളിൽ ഇതുവരെ 728 പേരെ പരിശോധനക്ക് വിധേയമാക്കിയപ്പോൾ 39 പേർക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ നിന്നുള്ള സംഘം രണ്ട് ടീമായി തിരിഞ്ഞാണ് ക്യാമ്പിന് നേതൃത്വം നല്‍കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story