Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 July 2020 5:28 AM IST Updated On
date_range 13 July 2020 5:28 AM ISTവ്യാപാരസ്ഥാപനങ്ങൾക്ക് കൂടുതൽ ഇളവുകൾ നൽകാൻ നിർവാഹമില്ല ^ കലക്ടർ
text_fieldsbookmark_border
വ്യാപാരസ്ഥാപനങ്ങൾക്ക് കൂടുതൽ ഇളവുകൾ നൽകാൻ നിർവാഹമില്ല - കലക്ടർ തിരുവനന്തപുരം: രോഗവ്യാപന ഭീഷണി നിലവിലുള്ള തലസ്ഥാന നഗരത്തിൽ വ്യാപാര സ്ഥാപനങ്ങൾക്ക് കൂടുതൽ ഇളവുകൾ നൽകാൻ നിർവാഹമില്ലെന്ന് ജില്ല കലക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല ജനറൽ സെക്രട്ടറി എസ്. എസ്. മനോജ്, ഒാൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ ജില്ല ജനറൽ സെക്രട്ടറി അജിത്. കെ. മാർത്താണ്ഡൻ എന്നിവരുമായി നടത്തിയ വോയ്സ് കോൺഫറൻസിലാണ് കലക്ടർ ഇക്കാര്യങ്ങൾ ധരിപ്പിച്ചത്. പാളയം മാർക്കറ്റ് കണ്ടെയ്മൻെറ് സോണായി പ്രഖ്യാപിക്കപ്പെട്ടതിനാൽ അവശ്യ സാധനങ്ങൾ കടകളിൽ കെട്ടിക്കിടക്കുന്ന വിവരം ഭാരവാഹികൾ അറിയിച്ചു. മാർക്കറ്റിലെ അവശ്യസാധനങ്ങൾ ജില്ല കലക്ടർ നിർദേശിക്കുന്ന ഉദ്യോഗസ്ഥൻെറ സാന്നിധ്യത്തിൽ പുറത്തെടുത്ത് ഉചിതമായ സ്ഥലത്ത് എത്തിച്ച് വിതരണം നടത്താൻ അനുവാദം നൽകണമെന്ന് ഇവർ ആവശ്യപ്പെട്ടു. ഇത് സാഹചര്യങ്ങൾ പരിശോധിച്ച് അനുഭാവപൂർവം പരിഗണിക്കുമെന്ന് കലക്ടർ ഉറപ്പുനൽകി. നഗരത്തിലെ ലോക്ഡൗൺ ക്രമീകരണങ്ങൾ കൃത്യമായി പാലിക്കാൻ വ്യാപാരികളും ഉപഭോക്താക്കളും വിതരണക്കാരും സഹകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡൻറ് കെ.എസ്. രാധാകൃഷ്ണൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story