Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകാപ കേസിലെ പ്രതിയടക്കം...

കാപ കേസിലെ പ്രതിയടക്കം മൂന്നുപേർ അറസ്റ്റിൽ

text_fields
bookmark_border
നെടുമങ്ങാട്: കോടതിയിൽ സാക്ഷി പറഞ്ഞതിലുള്ള വിരോധത്തിൽ യുവാവിനെയും മാതാവിനെയും രാത്രി വീട്ടിൽ കയറി ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന . കാപ കേസിലെ പ്രതി കരിപ്പൂര് മൊട്ടൽമൂട് ഗവ.ഹൈസ്കൂളിന് സമീപം കുഴിവിള വീട്ടിൽ സ്റ്റമ്പർ അനീഷ് എന്ന വി. അനീഷ് (31), പഴകുറ്റി എം.ടി ഓഡിറ്റോറിയത്തിന് സമീപം സാരികയിൽ ഗുരു എന്ന എസ്. ആദിത്യ (30), വട്ടിയൂർക്കാവ് തോപ്പുമുക്ക് നേതാജി റോഡിൽ സൗപർണിക ഗാർഡൻസ് എസ്.ആർ.എ 51ൽ എസ്. അഖിൽ (34) എന്നിവരെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. പഴകുറ്റി സ്വദേശി ആദിത്യ പ്രതിയായ കേസിൽ കോടതിയിൽ സാക്ഷി പറഞ്ഞതിലുള്ള വിരോധത്തിലാണ് പഴകുറ്റി സ്വദേശിയായ വിപിൻെറ വീട്ടിൽ ഇൗ സംഘം ഒരു മാസം മുമ്പ് രാത്രി അതിക്രമിച്ചുകയറി വിപിനെയും മാതാവിനെയും ആക്രമിച്ച് പരിക്കേൽപിച്ചതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിനുശേഷം ഒളിവിൽ പോയി വട്ടിയൂർക്കാവിലെ ഒരു വീട്ടിൽ താമസിക്കവെയാണ് ഇവർ പിടിയിലായത്. ഇവർക്ക് ഒളിവിൽ കഴിയാൻ സൗകര്യം ഒരുക്കിക്കൊടുത്ത കുറ്റത്തിനാണ് അഖിലും പ്രതിയായതെന്ന് പൊലീസ് പറഞ്ഞു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സ്റ്റമ്പർ അനീഷിനെതിരെ കാപ പ്രകാരവും കേസെടുത്തിട്ടുണ്ടെന്നും കൊലപാതകശ്രമം ഉൾപ്പടെയുള്ള കേസുകൾ ആദിത്യക്കെതിരെയും നിലവിലുണ്ടെന്നും പൊലീസ് അറിയിച്ചു. നെടുമങ്ങാട് ഡിവൈ.എസ്.പി ഉമേഷ്കുമാറിന് ലഭിച്ച രഹസ്യവിവരത്തെതുടർന്ന് നെടുമങ്ങാട് സി.ഐ വി. രാജേഷ്കുമാറിൻെറ നേതൃത്വത്തിൽ എസ്.ഐമാരായ സുനിൽ ഗോപി, ഗിരീശൻ, എ.എസ്.ഐ ഫ്രാങ്ക്ളിൻ, പൊലീസുകാരായ സനൽരാജ്, ശ്രീകാന്ത്, ബിജു, സുധാകരൻ, അജിത്, ഷാൻ, രാജേഷ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരിൽ സ്റ്റമ്പർ അനീഷിനെയും ആദിത്യയെയും കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story