Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഏഴ്...

ഏഴ് ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷണം പിടികൂടി

text_fields
bookmark_border
ഏഴ് ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷണം പിടികൂടി
cancel
camera_alt

representational image

തൃശൂർ: തൃശൂർ നഗരത്തിൽ ആരോഗ്യവിഭാഗത്തിന്റെ മിന്നൽ പരിശോധനയിൽ വിവിധ ഹോട്ടലുകളില്‍നിന്ന് പഴകിയ ഭക്ഷണം പിടികൂടി.

കോര്‍പറേഷന്‍ ആരോഗ്യവിഭാഗമാണ് പരിശോധന നടത്തിയത്. എം.ജി റോഡിലെ ചന്ദ്ര ഹോട്ടല്‍, ഒളരിക്കര ചന്ദ്രമതിയമ്മ ആശുപത്രി കാന്‍റീന്‍, കൊക്കാലെ പ്രിയ ഹോട്ടല്‍, ചേറൂരിലെ നേതാജി ഹോട്ടല്‍, ഇക്കണ്ടവാര്യര്‍ റോഡിലെ വികാസ് ബാബു സ്വീറ്റ്‌സ്, ജൂബിലി മിഷന് സമീപത്തെ ഹോട്ടല്‍ വീട്ടിലെ, കിഴക്കേകോട്ട -ആമ്പക്കാടന്‍ റോഡിലെ അറേബ്യന്‍ ഗ്രില്‍ എന്നിവിടങ്ങളില്‍നിന്നാണ് പഴകിയതും വൃത്തിഹീനമായ സാഹചര്യത്തില്‍ സൂക്ഷിച്ചതുമായ ഭക്ഷണം പിടിച്ചെടുത്തത്.

കോര്‍പറേഷന്‍ പരിധിയിൽ അഞ്ച് ടീമുകളായി തിരിഞ്ഞ് 45 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. ഇതിലാണ് ഏഴിടത്തുനിന്ന് പഴകിയ ഭക്ഷണം പിടികൂടിയത്. നാളുകൾക്ക് മുമ്പ് പരിശോധന നടത്തി പിഴയീടാക്കിയ ഹോട്ടലുകളിൽ നിന്ന് വീണ്ടും പഴകിയ ഭക്ഷണം പിടികൂടിയിട്ടുണ്ട്.

ശുദ്ധമായ ഭക്ഷണം നൽകാത്തതും വൃത്തിഹീനമായി പ്രവർത്തിക്കുന്നതും ശൗചാലയ സൗകര്യങ്ങളുമില്ലാത്തതുമായ ഭക്ഷണ ശാലകൾക്കെതിരെ കർശന നടപടിയുണ്ടാവുമെന്ന് മേയർ എം.കെ. വർഗീസ് അറിയിച്ചു. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hotelsseizedstale food
News Summary - Stale food seized from seven hotels
Next Story