Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപകുതി വിലയ്ക്ക്...

പകുതി വിലയ്ക്ക് തയ്യൽ യന്ത്രം; വനിത കൂട്ടായ്മകളിൽനിന്ന് ലക്ഷങ്ങൾ തട്ടിയയാൾ പിടിയിൽ

text_fields
bookmark_border
മലപ്പുറം: പകുതി വിലയ്ക്ക് തയ്യൽ യന്ത്രം നൽകാമെന്ന് വാഗ്ദാനം നൽകി വനിത കൂട്ടായ്മകളിൽനിന്ന് ലക്ഷങ്ങൾ തട്ടിയയാൾ പിടിയിൽ. രാമനാട്ടുകരക്ക് സമീപം അഴിഞ്ഞിലം സ്വദേശി സുനിൽകുമാറിനെയാണ് (46) മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. 12,000 രൂപ വിലയുള്ള തയ്യൽ മെഷീൻ 6,000 രൂപക്ക് നൽകാമെന്ന് വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്. കോഴിക്കോട്, മലപ്പുറം, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് വ്യാപക തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പണം നഷ്ടമായ 50ഒാളം സ്ത്രീകൾ പരാതി നൽകി. വിവിധയിടങ്ങളിൽ സഞ്ചരിച്ച് കുടുംബശ്രീ പ്രവർത്തകരെയും തയ്യൽ ജോലിയിൽ ഏർപ്പെട്ട സ്ത്രീകളെയും ഉൾപ്പെടുത്തി സൊസൈറ്റികൾ രൂപവത്കരിച്ചാണ് തട്ടിപ്പ്. 'ഗാർമൻെറ് സൊസൈറ്റി' പേരിലുള്ള കൂട്ടായ്മയിൽ 30 മുതൽ 50 വരെ സ്ത്രീകളാണുണ്ടാകുക. യന്ത്രം നൽകാമെന്നറിയിച്ച് ഒാരോ വ്യക്തികളിൽനിന്നും 6,000 രൂപ വാങ്ങും. തുടർന്ന് സൊസൈറ്റിയിലെ രണ്ടുപേർക്ക് യന്ത്രം നൽകും. ബാക്കിയുള്ളവർക്ക് അടുത്ത ദിവസങ്ങളിൽ നൽകുമെന്ന് പറഞ്ഞ് മടങ്ങും. പിന്നീട് ഫോണിൽ ബന്ധപ്പെടുേമ്പാൾ ലഭിക്കില്ല. കൂടാതെ, കൂട്ടായ്മയിൽ അംഗങ്ങളായവർക്ക് യൂനിഫോമിനായി 1000 രൂപ വീതം വേറെയും വാങ്ങിയിട്ടുണ്ടെന്നും പരാതിക്കാർ പറഞ്ഞു. ജില്ലയില്‍ ആനക്കയം, ഇരുമ്പുഴി, കൂട്ടിലങ്ങാടി, മഞ്ചേരി, മുള്ളമ്പാറ, നിലമ്പൂര്‍, താനാളൂര്‍, തിരൂര്‍ എന്നിവിടങ്ങളിലെല്ലാം ഇയാള്‍ ഇത്തരത്തില്‍ സൊസൈറ്റി രൂപവത്കരിച്ച് പണം തട്ടിയിട്ടുണ്ട്. 2019 മുതലാണ് തട്ടിപ്പുമായി രംഗത്ത് വന്നെതന്നും കൂടുതല്‍ അന്വേഷണം നടത്തുമെന്നും ഇൻസ്പെക്ടർ എ. പ്രേംജിത്ത് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എസ്.െഎ ലത്തീഫ്, എ.എസ്.െഎ ബൈജു, സി.പി.ഒമാരായ ഹരിലാൽ, വിനോദ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. mpgma1, mpgma2 സുനിൽകുമാർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story