Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2020 11:58 PM GMT Updated On
date_range 17 Oct 2020 11:58 PM GMTജൻ ഔഷധിക്ക് ബദലാകാൻ മരുന്നു നിർമാണവുമായി ഔഷധ വ്യാപാര സംഘടന
text_fieldsbookmark_border
* നവംബർ ഒന്നുമുതൽ 'കൈനോ ഫാം' ബ്രാൻഡിൽ 10 മരുന്നുകൾ വിപണിയിൽ -പി.പി. പ്രശാന്ത് തൃശൂർ: ജൻ ഔഷധിക്ക് ബദലായി ഔഷധ വ്യാപാര വിതരണ സംഘടനയായ ഓൾ കേരള കെമിസ്റ്റ്സ് ആൻഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷൻ (എ.കെ.സി.ഡി.എ) മരുന്നു നിർമാണ വിതരണ മേഖലയിലേക്ക്. നവംബർ ഒന്നു മുതൽ 'കൈനോ ഫാം' എന്ന ബ്രാൻഡിൽ 10 മരുന്നുകൾ കുറഞ്ഞ വിലയിൽ വിപണിയിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ് സംഘടന. ജൻ ഔഷധിയുടെ മരുന്നുകളുടെ വരവോടെ ഇടിഞ്ഞ വ്യാപാരത്തെ തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിൻെറ ഭാഗമായാണിത്. കേരളത്തിൽ പ്രതിവർഷം 12,000 കോടിയുടെ മരുന്നുവ്യാപാരം നടക്കുന്നുണ്ട്്. ഉൽപാദനമാകട്ടെ 100 കോടിയുടെയും. ബാക്കി ഉത്തരേന്ത്യയിൽ നിന്നാണ് എത്തുന്നത്. ഈ സാഹചര്യത്തിൽ, സംസ്ഥാനത്തെ മരുന്നിൻെറ കാര്യത്തിൽ സ്വയം പര്യാപ്തമാക്കുകയാണ് എ.കെ.സി.ഡി.എ ലക്ഷ്യമിടുന്നത്. കമ്പനിയുമായി ബന്ധപ്പെട്ട ഉൽപാദന-വിതരണ അംഗീകാരപത്രങ്ങളുടെ നടപടി പൂർത്തിയായെന്ന് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയും കൈനോഫാം ഡയറക്ടറുമായ രാജേഷ് ആറ്റമ്പിള്ളി അറിയിച്ചു. പാരസെറ്റമോൾ 650, 'കൈനോപാർ 650' എന്ന ബ്രാൻഡിലായിരിക്കും വിൽപന. വയറുവേദനക്കുള്ള ഒമപ്രസോൾ 'കൈനേസ്' എന്ന പേരിലും ഹാൻഡ് സാനിറ്റൈസർ 'സാനിടാസ്' എന്ന പേരിലുമാണ് ഇറക്കുന്നത്. ഡെറ്റോളിന് പകരമുള്ള 'കൈനോ ഡെറ്റ്' നിർമാണത്തിന് ലൈസൻസ് ഉടൻ ലഭ്യമാകും. എല്ലാ മെഡിക്കൽ ഷോപ്പുകളിലും കൈനോ ഫാം കൗണ്ടറുകളുണ്ടാകും. കുറഞ്ഞ വിലയും കൂടിയ ഗുണനിലവാരവുമാണ് ഇവരുടെ വാഗ്ദാനം. എ.കെ.സി.ഡി.എ പ്രസിഡൻറ് എ.എൻ. മോഹനാണ് കൈനോ ഫാം കമ്പനി ചെയർമാനും എം.ഡിയും. മുൻ സംസ്ഥാന ഡ്രഗ്സ് കൺട്രോളർ രവി എസ്. മേനോനും ഡയറക്ടറാണ്. എ.കെ.സി.ഡി.എയുടെ കീഴിലെ എറണാകുളത്തെ കെമിസ്റ്റ്സ് കോളജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസ് ആൻഡ് റിസർച്ചിൻെറ അഞ്ചേക്കറിൽ രണ്ട് ഏക്കർ ഏറ്റെടുത്ത് ഫാക്ടറിക്കായി നടപടി തുടങ്ങിയിട്ടുണ്ട്. ചാലക്കുടിയിലായിരിക്കും കോർപറേറ്റ് ഓഫിസ്. ആദ്യഘട്ടത്തിൽ 10 മരുന്നുകൾ ഐ.എസ്.ഒ ഗുണനിലവാരം ഉറപ്പുവരുത്തി പുറത്തുനിന്ന് ഉൽപാദിപ്പിച്ച് എത്തിക്കും. 2023ഒാടെ എറണാകുളത്തെ നിർമാണ ഫാക്ടറി പൂർണ സജ്ജമാകുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story