Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2020 11:58 PM GMT Updated On
date_range 11 July 2020 11:58 PM GMTചാരായം വാറ്റ് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന യുവാവ് മണ്ണ് കടത്തിന് അറസ്റ്റിൽ
text_fieldsbookmark_border
ചാരായം വാറ്റ് കേസിൽ ഒളിവിൽ കഴിഞ്ഞ യുവാവ് മണ്ണ് കടത്തിന് അറസ്റ്റിൽ ചെറുതുരുത്തി: ചാരായംവാറ്റ് കേസിൽ പ്രതിചേർത്ത് ഒളിവിൽ കഴിഞ്ഞ യുവാവ് കുന്നിടിച്ച് മണ്ണ് കടത്തുന്നതിനിടയിൽ പിടിയിലായി. മേലെ വെട്ടിക്കാട്ടിരി പള്ളിഞ്ഞാലിൽ വീട്ടിൽ അനീഷിനെ (38) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. മണ്ണെടുക്കാനായി ഉപയോഗിച്ചിരുന്ന ജെ.സി.ബി അടക്കമാണ് അറസ്റ്റ് ചെയ്തത്. ആറ്റൂർ അരങ്ങത്ത് പറമ്പിൽ ഉമൈഭയുടെ ഉടമസ്ഥതയിലുള്ള മുള്ളൂർക്കര ഫോറസ്റ്റിനോട് ചേർന്നുള്ള 12 സൻെറ് സ്ഥലത്തുനിന്ന് കുന്നിടിച്ച് 700ഓളം ലോട് മണ്ണ് അനുമതിയില്ലാതെ കടത്തിയെന്ന പരാതിയെ തുടർന്നാണ് അനീഷ് പിടിയിലായത്. രണ്ടുമാസം മുമ്പ് മേലെ വെട്ടിക്കാട്ടിരിയിലെ വാടക മുറിയിൽ സഹോദരങ്ങൾ ഒന്നിച്ച് ചാരായം വാറ്റുന്നതിനിടയിൽ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടതായിരുന്നു. കൂടെയുണ്ടായിരുന്നവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്നാണ് അനീഷിനെ അറിഞ്ഞിരുന്നത്. രണ്ട് കേസുകളും അനീഷിന് നേരെ ചുമത്തിയതായി പൊലീസ് അറിയിച്ചു. ചിത്രം TT JCB മണ്ണ് മാന്താനായി ഉപയോഗിച്ച ജെ.സി.ബി ചിത്രം TT mannu plot മണ്ണ് മാന്തിയ സ്ഥലം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story