Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2020 5:55 AM GMT Updated On
date_range 11 July 2020 5:55 AM GMTകക്കൂസ് മാലിന്യം തള്ളാനെത്തിയവരുടെ വണ്ടി തകരാറിലായി; നാട്ടുകാരെത്തും മുമ്പേ വന്നവർ രക്ഷപ്പെട്ടു
text_fieldsbookmark_border
തൃശൂർ: കോലോത്തുംപാടത്ത് വീണ്ടും കക്കൂസ് മാലിന്യം തട്ടാൻ ശ്രമം. പെട്ടി ഓട്ടോയിൽ മാലിന്യം തട്ടാൻവന്ന് വാഹനം കേടായപ്പോൾ ഡ്രൈവർ കടന്നുകളഞ്ഞു. സെപ്റ്റിക് മാലിന്യം വലിയ പ്ലാസ്റ്റിക് കവറിലാക്കി തട്ടാൻ വന്ന ആപ്പേ പെട്ടി ഓട്ടോ ചതുപ്പിൽ താഴ്ന്നതോടെയാണ് സംഘം രക്ഷപ്പെട്ടത്. ഡിവിഷൻ കൗൺസിലർ ജോൺ ഡാനിയൽ സ്ഥലത്തെത്തി കോർപറേഷൻ സെക്രട്ടറിയെ വിവരമറിയിച്ചതനുസരിച്ച് സെക്രട്ടറി പി. രാധാകൃഷ്ണൻെറ നിർദേശപ്രകാരം ആരോഗ്യവിഭാഗം നടപടികൾ സ്വീകരിച്ചു. വിയ്യൂർ പൊലീസ് കേസെടുത്തു. വാഹന ഉടമയേയും ഓടിച്ചിരുന്ന ആളെയും സംബന്ധിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും സെപ്റ്റിക് മാലിന്യം തട്ടിയവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും വിയ്യൂർ എസ്.ഐ ഡി. ശ്രീജിത് പറഞ്ഞു. പാട്ടുരായ്ക്കലിലെ കോലോത്തുംപാടം ഉൾപ്പെടുന്ന പ്രദേശത്ത് സെപ്റ്റിക് മാലിന്യം തട്ടുന്നത് പിടികൂടാൻ നിരീക്ഷണം ഏർപ്പെടുത്തണമെന്നും കോർപറേഷൻെറ രാത്രികാല സ്‌ക്വാഡ് നിർജീവമാണെന്നും ജോൺ ഡാനിയൽ പറഞ്ഞു. പടം: അടിക്കുറിപ്പ്-കോലോത്തുംപാടത്ത് കക്കൂസ് മാലിന്യവുമായെത്തിയ ഗുഡ്സ് ഓട്ടോ ചതുപ്പിൽ പുതഞ്ഞതിനെ തുടർന്ന് ഉപേക്ഷിച്ചനിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story