Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതട്ടകത്തി​െൻറ കഥാകാരൻ...

തട്ടകത്തി​െൻറ കഥാകാരൻ കോവിലന് കാലിക്കറ്റ് യൂനിവേഴ്സിറ്റി പ്രഖ്യാപിച്ച ഡോക്ടറേറ്റിന് എന്ത് സംഭവിച്ചു?

text_fields
bookmark_border
തട്ടകത്തി​ൻെറ കഥാകാരൻ കോവിലന് കാലിക്കറ്റ് യൂനിവേഴ്സിറ്റി പ്രഖ്യാപിച്ച ഡോക്ടറേറ്റിന് എന്ത് സംഭവിച്ചു? ലിജിത്ത് തരകൻ ഗുരുവായൂര്‍: തട്ടകത്തി​ൻെറ കഥാകാരൻ കോവിലന് കാലിക്കറ്റ് യൂനിവേഴ്സിറ്റി പ്രഖ്യാപിച്ച ഡോക്ടറേറ്റിന് എന്ത് സംഭവിച്ചു? കോവിലൻ മരിക്കുന്നതിന് ഒരു വർഷം മുമ്പ് പ്രഖ്യാപിക്കപ്പെട്ട ഡോക്ടറേറ്റ് മരണാനന്തരം പോലും അദ്ദേഹത്തിന് നൽകാതിരുന്നത് എന്തുകൊണ്ടെന്ന ചോദ്യം വീണ്ടും സജീവമായിരിക്കുകയാണ്. കോവില​ൻെറ ജന്മവാർഷിക ദിനം ഈ മാസം ഒമ്പതിന് കടന്നുപോയതോടെ നൽകാതെ പോയ ഡോക്ടറേറ്റ് വീണ്ടും ചർച്ചയായി. കോവിലൻ ഏറ്റവും ആഗ്രഹിച്ചിരുന്ന ബഹുമതികളിലൊന്നായിരുന്നു അത്. മരണത്തി​ൻെറ തലേ നാള്‍ വരെ പ്രഖ്യാപിക്കപ്പെട്ട ഡി ലിറ്റ് തനിക്ക് ലഭിക്കാന്‍ വൈകുന്നതെന്താണെന്ന് കോവിലന്‍ ആരാഞ്ഞിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞിരുന്നു. ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ്, നടന്‍ മമ്മൂട്ടി എന്നിവര്‍ക്കൊപ്പമാണ് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി കോവിലന്​ ഡി ലിറ്റ് സമ്മാനിക്കുമെന്ന് പ്രഖ്യാപിച്ചത്. പ്രായത്തി​ൻെറ അവശതകള്‍ ഉണ്ടെങ്കില്‍ കൂടി താന്‍ ചടങ്ങിലെത്തി ബഹുമതി ഏറ്റുവാങ്ങുമെന്ന് കോവിലന്‍ അടുത്ത സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ഡി ലിറ്റ് സ്വീകരിച്ച ശേഷം നടത്തേണ്ട മറുപടി പ്രസംഗം വരെ തയാറാക്കിയിരുന്നു. എന്നാല്‍ എന്തുകൊണ്ടോ ബഹുമതി സമ്മാനിക്കുന്നത് നീണ്ടുപോയി. ഇതിനിടെ 2010 ജൂൺ രണ്ടിന് അദ്ദേഹം നിര്യാതനായി. നേരത്തെ പ്രഖ്യാപിച്ചിരുന്നതിനാൽ മരണശേഷമെങ്കിലും അദ്ദേഹത്തിന് ഈ ബഹുമതി സമ്മാനിക്കാൻ യൂനിവേഴ്സിറ്റി തയാറാകണമെന്നാണ് അഭിപ്രായമുയർന്നിട്ടുള്ളത്. പ്രഖ്യാപിച്ചിട്ടും നടക്കാതെ പോയ ഡോക്ടറേറ്റിനെ പോലെ തന്നെയായി കോവിലൻ സ്മാരകത്തി​ൻെറ അവസ്ഥയും. കോവില​ൻെറ മരണ ശേഷം കണ്ടാണശേരിയിൽ നടന്ന അനുശോചന യോഗത്തിലാണ് അന്നത്തെ സാംസ്കാരിക മന്ത്രിയായിരുന്ന എം.എ. ബേബി സർക്കാർ മുൻകൈയെടുത്ത് സ്മാരകം നിർമിക്കുമെന്ന് പ്രഖ്യാപിച്ചത്. പ്രഖ്യാപിച്ച സർക്കാർ മാറി യു.ഡി.എഫ് സർക്കാർ വന്നു. വീണ്ടും എൽ.ഡി.എഫ് അധികാരത്തിലെത്തി അഞ്ച് വർഷം തികക്കുമ്പോഴും സ്മാരകം പ്രഖ്യാപനത്തിൽ ഒതുങ്ങി നിൽക്കുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story