Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 July 2020 4:02 PM GMT Updated On
date_range 7 July 2020 4:02 PM GMTപെരിങ്ങൽക്കുത്ത് ഡാമിൽനിന്ന് വെള്ളം ഒഴുക്കിവിടൽ ആരംഭിച്ചു
text_fieldsbookmark_border
അതിരപ്പിള്ളി: പെരിങ്ങൽക്കുത്ത് ഡാമിൽനിന്ന് ചാലക്കുടിപ്പുഴയിലേക്ക് വെള്ളം ഒഴുക്കിവിടൽ ആരംഭിച്ചു. ചൊവ്വാഴ്ച പുലർച്ച 2.30ഓടെ ഡാം സ്പിൽവേയിലൂടെ നിറഞ്ഞ് കവിഞ്ഞ് വെള്ളം ഒഴുകുകയായിരുന്നു. എന്നാൽ, കഷ്ടിച്ച് ഒരടിയോളം വെള്ളം മാത്രമാണ് ചാലക്കുടപ്പുഴയിൽ ഉയർന്നത്. കൂടപ്പഴ, കാഞ്ഞിരപ്പള്ളി, കൊമ്പൻപാറ തടയണകളിൽ ജലനിരപ്പ് ഉയർന്നു. 2018ലെ പ്രളയത്തിൽ കേട് സംഭവിച്ചതോടെ ഡാമിൻെറ ഷട്ടറുകൾ തുറന്നുതന്നെയാണ്. അതിനാൽ അനിയന്ത്രിതമായ പ്രവാഹം പ്രതീക്ഷിക്കുന്നില്ല. മുകൾത്തട്ടിലെ കേരള ഷോളയാറും അപ്പർ ഷോളയാറും പറമ്പിക്കുളം ഭാഗത്തെ തമിഴ്നാടിൻെറ ഗ്രൂപ് ഡാമുകളും തുറന്നാൽ പെരിങ്ങൽക്കുത്തിലേക്കാണ് വെള്ളമെത്തുക. എന്നാൽ, ഇവയിലെല്ലാം നിലവിൽ സംഭരണശേഷിയുടെ പകുതിയിൽ താഴെയാണ് ജലനിരപ്പ്. ഈ ഡാമുകൾ തുറന്നാൽ മാത്രമേ പെരിങ്ങലിൽ അനിയന്ത്രിത ജലനിരപ്പ് ഉയരുകയുള്ളൂ. കുറച്ചുദിവസമായി മഴയുണ്ടെങ്കിലും പെരിങ്ങൽ അടക്കമുള്ള ഡാമുകളുടെ വൃഷ്ടി പ്രദേശത്ത് കൂടുതൽ മഴ ലഭിച്ചിട്ടില്ല. ചാലക്കുടിപ്പുഴയിൽ വെള്ളപ്പൊക്ക ഭീഷണി തൽക്കാലമില്ല. പെരിങ്ങൽക്കുത്ത് ഡാമിൻെറ ഒരു സ്ലൂയിസ് ഗേറ്റ് ബുധനാഴ്ച രാവിലെ 7.30ന് തുറക്കും. ഇതോടെ 200 ക്യുമെക്സ് ജലം പുറത്തേക്ക് ഒഴുകുന്നതിൻെറ ഫലമായി പുഴയിൽ മൂന്ന് അടിയോളം ജലനിരപ്പ് ഉയരാനിടയുണ്ട്. മത്സ്യബന്ധനത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കും ഉൾപ്പെടെ ചാലക്കുടിപ്പുഴയിൽ ഇറങ്ങുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story