Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightജില്ലയില്‍ 6300...

ജില്ലയില്‍ 6300 ഫസ്റ്റ്ലൈന്‍ ട്രീറ്റ്‌മെൻറ് സെൻറർ മുറികള്‍ വരുന്നു

text_fields
bookmark_border
ജില്ലയില്‍ 6300 ഫസ്റ്റ്ലൈന്‍ ട്രീറ്റ്‌മൻെറ് സൻെറർ മുറികള്‍ വരുന്നു പത്തനംതിട്ട: ജില്ലയില്‍ ഈ മാസം 23ന് മുമ്പ് 6300 ഫസ്റ്റ്ലൈന്‍ ട്രീറ്റ്‌മൻെറ് സൻെറര്‍ മുറികള്‍ സ്ഥാപിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ പി.ബി. നൂഹ് നിര്‍ദേശം നല്‍കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കോവിഡ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കലക്ടറേറ്റില്‍നിന്ന് നടത്തിയ വിഡിയോ കോണ്‍ഫറന്‍സ് അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ പഞ്ചായത്തിലും 100 മുറി വീതവും നഗരസഭയില്‍ 250 മുറിയും സജ്ജമാക്കണം. ഫസ്റ്റ്ലൈന്‍ ട്രീറ്റ്‌മൻെറ് സൻെററിനായി സ്‌കൂള്‍ ഓഡിറ്റോറിയങ്ങള്‍, കെട്ടിടങ്ങള്‍, വലിയ ഓഡിറ്റോറിയങ്ങള്‍ എന്നിവ െതരഞ്ഞെടുക്കാം. രോഗികള്‍ക്ക് കിടക്കാനുള്ള കട്ടില്‍ ഉള്‍പ്പെടെ അവശ്യസാധനങ്ങള്‍ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഒരുക്കണം. ഭക്ഷണം, വൈദ്യുതി, കുടിവെള്ളം എന്നിവയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഒരുക്കണം. ഫസ്റ്റ്ലൈന്‍ ട്രീറ്റ്‌മൻെറ് സൻെററില്‍ രണ്ട് നഴ്‌സുമാരും ഒരു ഡോക്ടറുമാണുണ്ടാവുക. ഇവര്‍ക്ക് ആശയവിനിമയത്തിന് മൂന്ന് മൊബൈല്‍ ഫോൺ ഉണ്ടാവണം. വളൻറിയേഴ്‌സ്, ക്ലീനിങ് സ്റ്റാഫുകള്‍, സെക്യൂരിറ്റി എന്നിവക്കുള്ള ആളുകളെ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിയമിക്കണം. സൻെററിലെ ഭക്ഷണാവശിഷ്ടങ്ങള്‍ നീക്കം ചെയ്യേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. രോഗികളുടെ യാത്രസൗകര്യത്തിനുള്ള വാഹനങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണം. പാര്‍ട്ടീഷന്‍ ചെയ്ത രണ്ട് ഓട്ടോ/ ടാക്‌സികള്‍ ഒരേ സമയം ഫസ്റ്റ്ലൈന്‍ ട്രീറ്റ്‌മൻെറ് സൻെററിലുണ്ടാവണം. ആവശ്യമായ ടോയ്‌ലറ്റ് സംവിധാനം ഉറപ്പുവരുത്തണം. വിനോദത്തിനാവശ്യമായ ടെലിവിഷന്‍, ഇൻറര്‍നെറ്റ് സൗകര്യവും ഉറപ്പുവരുത്തണമെന്നും കലക്ടര്‍ പറഞ്ഞു. ഡി.എം.ഒ ഡോ. എ.എല്‍. ഷീജ, എന്‍.എച്ച്.എം ഡി.പി.എം ഡോ. എബി സുഷന്‍, ദുരന്തനിവാരണം ഡെപ്യൂട്ടി കലക്ടര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story