Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅടഞ്ഞും ഉടഞ്ഞും ഓടകൾ; ...

അടഞ്ഞും ഉടഞ്ഞും ഓടകൾ; റോഡുകൾ നിറഞ്ഞ് മഴവെള്ളം

text_fields
bookmark_border
മഴക്കാലമായതോടെ ദുർഗന്ധവും കൂടി പത്തനംതിട്ട: ജില്ല ആസ്ഥാനത്തെ ഓടകൾ വെള്ളമൊഴുക്ക് നിലച്ചനിലയിൽ. മൂടിയില്ലാത്ത ഓടകൾ മിക്കതും അടഞ്ഞുകിടക്കുകയാണ്. ഉപറോഡുകളിലെ ഓടകളാണ് പ്രധാനമായും മണ്ണും മാലിന്യവും നിറഞ്ഞ് അടഞ്ഞുകിടക്കുന്നത്. മുത്താരമ്മൻ കോവിൽറോഡ്, മേേലവെട്ടിപ്രം റോഡ്, ഡോക്ടേഴ്‌സ് ലൈൻ റോഡ്, തുടങ്ങിയിടങ്ങളിൽ മൂടിയില്ലാത്ത ഓടകൾ വാഹനങ്ങൾക്കും കാൽനടക്കാർക്കും പതിവ് അപകടസ്ഥലമാണ്. അപകടമുണ്ടാകുേമ്പാൾ ഉടൻ മൂടി സ്ഥാപിക്കുമെന്ന് നഗരസഭ അധികൃതർ പറയുമെങ്കിലും പിന്നീടും തിരിഞ്ഞുനോക്കാറില്ല. മലിനജലം സുഗമമായി ഒഴുകിപ്പോകുന്നതിനായി നിർമിച്ച ഓടകളിൽ മിക്കയിടത്തും കവറിൽ കെട്ടിയ മാലിന്യനിക്ഷേപമാണ്. മഴക്കാലമായതോടെ ദുർഗന്ധവും കൂടി. ഓടകളിലെ തടസ്സം കാരണം പെരുമഴയത്തെ വെള്ളം മുഴുവൻ റോഡിലൂടെയാണ് ഒഴുകുന്നത്. ഇത് മഹാമാരിയുടെ കാലത്ത് വലിയ ആരോഗ്യപ്രശ്‌നത്തിനും വഴിവെക്കും. ഡോക്ടേഴ്‌സ് ലൈൻ റോഡാണ് വലിയ അപകടം സൃഷ്ടിക്കുന്നത്. സ്റ്റേഡിയം ജങ്ഷനിൽനിന്നും ടൗണിലേക്ക് ഏളുപ്പത്തിൽ വരാൻ ഉപയോഗിക്കുന്ന ഇടവഴിയാണിത്. വളരെ വീതികുറഞ്ഞ റോഡായതിനാൽ ഓട്ടോറിക്ഷ വന്നാൽ എതിരെ കാൽനടക്കാർക്ക് പോകാൻ കഴിയാത്ത അവസ്ഥയാണുള്ളത്. പൊട്ടിപ്പൊളിഞ്ഞ കോൺക്രീറ്റ് റോഡും കൂടിയാകുമ്പോൾ യാത്ര വളരെ ദുർഘടമാണ്. ഇതിനിടയിലാണ് മൂടിയില്ലാത്ത ഓടകൾ. രാത്രിയിൽ വെളിച്ചമില്ലാത്തതിനാൽ പലതവണ ഇവിടെ വാഹനം മറിഞ്ഞേതാടെ സ്ലാബ് ഇടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും നഗരസഭ തയാറായില്ല. മുത്താരമ്മൻ കോവിലിൻെറ മുന്നിലെ വളവിന് ശേഷം ഓടക്ക് സ്ലാബ് ഇല്ലാതായിട്ട് രണ്ടുവർഷമായി. ഇവിടെ അപകടം പതിവാണ്. മൂന്നുദിവസം മുമ്പ് മറിഞ്ഞ കാർ നാട്ടുകാർ ചേർന്നാണ് പൊക്കിയെടുത്തത്. ജില്ല വെറ്ററിനറി കേന്ദ്രത്തിലേക്ക് ചികിത്സക്കായി മൃഗങ്ങളെയും കൊണ്ടുപോകുന്നവരും സൻെറ് ലൂക്ക് ആശുപത്രിയിലേക്ക് പോകുന്നവരും ചന്തയുടെ ഭാഗത്തുനിന്നും ടി.കെ റോഡിലേക്ക് പോകുന്നവരും ഉപയോഗിക്കുന്ന തിരക്കേറിയ റോഡാണിത്. കൂടാതെ മിനി സിവിൽസ്റ്റേഷന് മുന്നിൽ ധർണകളും മറ്റ് ഗതാഗതക്കുരുക്കും ഉണ്ടാകുമ്പോഴും വലിയ വാഹനങ്ങൾ ഒഴികെയുള്ളവ ഇതുവഴിയാണ് കടത്തിവിടുന്നത്. ഒമ്പതാം വാർഡിലെ പട്ടക്കുളം റോഡിലും മേലേവെട്ടിപ്രം റോഡിലും അവസ്ഥ സമാനം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story