Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവനപാലകർ കൊന്നുതള്ളിയത്...

വനപാലകർ കൊന്നുതള്ളിയത് നാലു കുടുംബത്തിെൻറ അത്താണിയെ

text_fields
bookmark_border
വനപാലകർ കൊന്നുതള്ളിയത് നാലു കുടുംബത്തിൻെറ അത്താണിയെ ചിറ്റാർ: ഒരു കുടുംബമല്ല നാലു കുടുംബത്തിൻെറ അത്താണിയെയാണ് അവർ കൊന്നുതള്ളിയെതന്ന് സഹോദരൻ ജോജി വർഗീസ് പറയുമ്പോൾ വിതുമ്പുകയാണ്. കാലിനു സുഖമില്ലാത്ത മൂത്ത സഹോദരി സാലി, കുമ്പഴയിൽ താമസിക്കുന്ന അവിവാഹിതയായ ഇളയ സഹോദരി, എട്ടുവർഷം മുമ്പ് ഭർത്താവ് മരിച്ച മറ്റൊരു സഹോദരി ഷെർളി, ഇവരെ കൂടാതെ മത്തായിയുടെ 80 വയസ്സുള്ള മാതാവ് ഉൾപ്പെടെയുള്ള കുടുംബങ്ങളാണ് മത്തായിയുടെ വരുമാനത്തിൽ കഴിഞ്ഞത്. അതാണ് വനപാലകർ തല്ലിക്കെടുത്തിയതെന്ന് സഹോദരിമാർ പറഞ്ഞു. നാട്ടിൽ കൃഷിചെയ്തും ഫാം നടത്തിയും ആംബുലൻസ് സർവിസും ക്രെയിൻ സർവിസും നടത്തിയുമാണ് കുടുംബ ജീവിതം നടത്തിയത്. മത്തായി ചെറുപ്പംമുതൽ നാട്ടിൽ ചെറിയ ബിസിനസ് നടത്തിയിരുന്നു. ഇതോടൊപ്പം നാട്ടുകുടെ പ്രശ്നങ്ങളിലും സജീവമായി ഇടപെട്ടിരുന്നു. കുടപ്പനയിലെ ആദ്യകാല കർഷക കുടുംബങ്ങളിലൊന്നാണ് മത്തായിയുടേത്. ഇദ്ദേഹത്തിൻെറ പിതാവ് അറിയപ്പെടുന്ന കർഷനായിരുന്നു. മത്തായിയുടെ മരണം നാട്ടുകാർക്ക് വിശ്വസിക്കാനാകുന്നില്ല. ചിറ്റാർ: വിശ്വസിക്കാൻ കഴിയുന്നില്ല പൊന്നുമോൻെറ മരണം കട്ടച്ചിറ-കുടപ്പനക്കാർ പറയുന്നു. നാട്ടുകാർ മത്തായിയെ വിളിക്കുന്നത് പൊന്നുമോൻ എന്നാണ്. എപ്പോഴും ചിരിച്ച മുഖവുമായി നാട്ടുകാരിലേക്ക് ഇറങ്ങിച്ചെല്ലുന്ന ചെറിയ ബിസിനസ്സുകാരനാണ്. കുടപ്പനക്കുളത്ത് കുടംബവീടിനു സമീപത്ത് പന്നിഫാമും ആംബുലൻസ് സർവിസും നടത്തുന്നു. കുടപ്പന-കട്ടച്ചിറ റേഡിനോട് ചേർന്നാണ് ഫാം നടത്തുന്നത്. രാവിലെയും വൈകീട്ടും ഫാമിലെത്തി മറ്റു പണിക്കാരോടൊപ്പം ജോലി ചെയ്യും. ഈ സമയം മറ്റു കൂട്ടുകാരും എത്തും. എല്ലാവർക്കും സഹായിയായി മാറിയ പൊന്നുമോൻെറ വേർപാട് ഇവർക്ക് താങ്ങാനാവുന്നില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story