Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Aug 2020 11:58 PM GMT Updated On
date_range 25 Aug 2020 11:58 PM GMTഇടിഞ്ഞില്ലം പാലം തുറന്നു
text_fieldsbookmark_border
തിരുവല്ല: ഇടിഞ്ഞില്ലം-കാവുംഭാഗം റോഡിലെ ഇടിഞ്ഞില്ലം പാലം ഗതാഗതത്തിനായി തുറന്നു. അഡ്വ. മാത്യു ടി.തോമസ് എം.എല്‍.എ നാടമുറിച്ച് തുറന്നുകൊടുത്ത പാലത്തിലൂടെ ആദ്യയാത്രയും അദ്ദേഹം നടത്തി. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്നുകോടി രൂപക്കാണ് നിർമിച്ചത്. ജൂണില്‍ ആരംഭിച്ച പുനര്‍നിർമാണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചതായി മാത്യു ടി.തോമസ് എം.എല്‍.എ പറഞ്ഞു. ഇടിഞ്ഞില്ലം മുതല്‍ കാവുംഭാഗം വരെ അഞ്ചുകിലോമീറ്റര്‍ റോഡിനു വീതികൂട്ടുന്നതിന് നിരവധിപേര്‍ ഭൂമി സൗജന്യമായി നല്‍കിയിട്ടുണ്ട്. പൊളിച്ച മതിലുകള്‍ക്ക് പകരം കിഫ്ബി ഫണ്ട് ഉപയോഗിച്ച് പുതിയ മതില്‍ നിര്‍മിച്ചുനല്‍കും. ബി.എം-ബി.സി നിലവാരത്തില്‍ നിർമിക്കുന്ന റോഡിൻെറ ടാറിങ് പൂര്‍ത്തിയാക്കാനുണ്ട്. ചങ്ങനാശ്ശേരി ഭാഗത്തുനിന്ന് തിരുവല്ലയുടെ പടിഞ്ഞാറ് ഭാഗത്തേക്ക് പോകുന്നതിനുള്ള ഈ എളുപ്പവഴി പൂര്‍ത്തിയാകുമ്പോള്‍ ബൈപാസിൻെറ ഗുണം ചെയ്യുമെന്നും ടൗണില്‍ തിരക്ക് കുറയുമെന്നും എം.എല്‍.എ പറഞ്ഞു. 31 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയുമുള്ള പാലത്തിൽ 7.5 മീറ്റര്‍ റോഡും 1.75 മീറ്റര്‍ വീതം ഇരുവശങ്ങളില്‍ ഫുട്പാത്തും നിർമിച്ചിട്ടുണ്ട്. ഫുട്പാത്തിനടിയില്‍ പൈപ്പുകളും കേബിളുകളും ഇടുന്നതിന് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. 10 മീറ്റര്‍ വീതമുള്ള മൂന്നു സ്പാനുകളാണ് പാലത്തിനുള്ളത്. കാവുംഭാഗം-ഇടിഞ്ഞില്ലം റോഡിൻെറ നിർമാണം തീര്‍ന്നിട്ടില്ലെങ്കിലും സമാന്തര പാതയില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടതിനാലാണ് പുതിയ പാലം തുറന്നുകൊടുത്തത്. തിരുവല്ല-കായംകുളം റോഡില്‍ കാവുംഭാഗത്തിനെയും തിരുവല്ല-ചങ്ങനാശ്ശേരി റോഡില്‍ ഇടിഞ്ഞില്ലത്തിനെയും ബന്ധിപ്പിക്കുന്നതാണു കാവുംഭാഗം-ഇടിഞ്ഞില്ലം റോഡ്. പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മിനിമോള്‍ ജോസ്, ജില്ല പഞ്ചായത്ത് അംഗം സാം ഈപ്പന്‍, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് അംഗം ഈപ്പന്‍ കുര്യന്‍, പെരിങ്ങര ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശാന്തമ്മ ആര്‍.നായര്‍, ഷൈനി ചെറിയാന്‍, ക്രിസ്റ്റഫര്‍ ഫിലിപ്, പി.ഡബ്ല്യു.ഡി എക്സിക്യൂട്ടിവ് എൻജിനീയര്‍ ഷീന രാജന്‍, അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ (ബ്രിഡ്ജസ്) സി.ബി. സുഭാഷ്‌കുമാര്‍, അസി. എന്‍ജിനീയര്‍ ബിജുന എലിസബത്ത് മാമ്മന്‍, കോണ്‍ട്രാക്ടര്‍ ഷാജി പാലാത്ര, പ്രമോദ് ഇളമണ്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ptl__IDINJILLAM BRIDGE
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story