Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2020 11:58 PM GMT Updated On
date_range 24 July 2020 11:58 PM GMTപന്തളം വലിയകോയിക്കൽ ക്ഷേത്ര കുളിക്കടവും തീരവും കെട്ടി സംരക്ഷിക്കും
text_fieldsbookmark_border
പന്തളം: പന്തളം വലിയകോയിക്കൽ ക്ഷേത്ര കുളിക്കടവും തീരവും കെട്ടി സംരക്ഷിക്കുമെന്ന് ചിറ്റയം ഗോപകുമാർ എം.എൽ.എ. പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിന് കിഴക്കുഭാഗത്തുകൂടി ഒഴുകുന്ന അച്ചൻകോവിൽ ആറ്റിൽ ക്ഷേത്രത്തിനോട് ചേർന്ന കുളിക്കടവുകൾ വെള്ളപ്പൊക്കത്തിൽ അപകടകരമായനിലയിൽ തകർന്ന് ഊട്ടുപുരക്ക് ഭീഷണിയായിരുന്നു. ദീർഘനാളത്തെ ശ്രമഫലമായി ഇവിടംകെട്ടിയെങ്കിലും അതിനോടു ചേർന്ന വടക്കുഭാഗം ഇപ്പോഴും തകർന്നുകിടക്കുകയാണ്. കൂടുതൽ അപകടം ഉണ്ടാകാതിരിക്കാൻ അടിയന്തരമായി കടവുകൾ കെട്ടി സംരക്ഷിക്കുമെന്ന് ചിറ്റയം ഗോപകുമാർ എം.എൽ.എ പറഞ്ഞു. സ്ഥലം സന്ദർശിച്ച എം.എൽ.എ കൊട്ടാരം നിർവാഹകസമിതിയുടെ നിവേദനം സ്വീകരിക്കുകയും ചെയ്തു. എം.എൽ.എെക്കാപ്പം കൊട്ടാരം നിർവാഹക സമിതി സെക്രട്ടറി പി.എൻ. നാരായണവർമ, ട്രഷറർ ദീപ വർമ, വാർഡ് കൗൺസിലർ കെ.ആർ. രവി, സി.പി.ഐ ലോക്കൽ സെക്രട്ടറി രാജേന്ദ്രൻ, ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി പൃഥ്വിപാൽ, ക്ഷേത്രം അഡ്മിനിസ്ട്രേറ്റർ രാജീവ്കുമാർ എന്നിവർ സ്ഥലം സന്ദർശിച്ചു. ചിത്രം: ptl___valiyakoyikkal parisodhana ചിറ്റയം ഗോപകുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ വലിയകോയിക്കൽ ക്ഷേത്രക്കടവിൽ പരിശോധന നടത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story