Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2020 11:59 PM GMT Updated On
date_range 22 July 2020 11:59 PM GMTവള്ളസദ്യ: തീരുമാനം എടുത്തിട്ടിെല്ലന്ന്
text_fieldsbookmark_border
പത്തനംതിട്ട: ആറന്മുള ക്ഷേത്രത്തിൽ വള്ളസദ്യകൾ നടത്തുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടിെല്ലന്ന് പള്ളിയോട സേവാസംഘം. തിരുവിതാംകൂർ ദേവസ്വം ബോർഡ് വള്ളസദ്യ ഉപേക്ഷിച്ചതായി മാധ്യമങ്ങളിൽ വാർത്ത വരാനിടയായത് അനുചിത നടപടിയാണെന്ന് പള്ളിയോട സേവാസംഘം പ്രസിഡൻറ് ബി. കൃഷ്ണകുമാർ കൃഷ്ണവേണിയും സെക്രട്ടറി പി.ആർ. രാധാകൃഷ്ണനും അറിയിച്ചു. കോവിഡ് സാഹചര്യത്തിൽ അത്യാവശ്യ ചടങ്ങുകൾ മാത്രമായി നടത്തുന്നതിൻെറ തീയതിയും വിവരങ്ങളും ജില്ല ഭരണകൂടം ആരാഞ്ഞിട്ടുണ്ട്. ജില്ല ഭരണകൂടവും ദേവസ്വം ബോർഡും ആറന്മുള എം.എൽ.എയുടെ സാന്നിധ്യത്തിൽ നടപടികൾ ചർച്ച ചെയ്യാനിരിക്കെയാണ് വള്ളസദ്യകൾ ഉപേക്ഷിച്ചതായി വാർത്ത വന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിൻെറ സഹായ സഹകരണങ്ങളോടെയാണ് വള്ളസദ്യ വഴിപാടുകൾ നടത്തുന്നത്. പള്ളിയോടങ്ങൾക്കായി നടത്തുന്ന വഴിപാടാണ് വള്ളസദ്യ. തിരുവിതാംകൂർ ദേവസ്വം ബോർഡിൻെറ വഴിപാട് പട്ടികയിൽ വള്ളസദ്യ ഇല്ല. വള്ളസദ്യയെന്ന പേരിൽ ദേവസ്വം ബോർഡിന് ശീട്ടെഴുതാനാവില്ല. 52 പള്ളിയോടങ്ങളുടെ ഉടമസ്ഥരായി 52 പള്ളിയോടക്കരകളും കരകൾക്ക് നേതൃത്വം നൽകുന്നത് പള്ളിയോട സേവാസംഘവുമാണ്. ഈ സാഹചര്യത്തിൽ ഏകപക്ഷീയ തീരുമാനം സാധ്യമല്ല. മുൻ കാലങ്ങളിൽ അതത് പള്ളിയോട ഗ്രാമങ്ങളിലാണ് വള്ളസദ്യ നടന്നിരുന്നത്. കാലക്രമത്തിൽ സൗകര്യപ്രദമായ ഊട്ടുപുരയും മറ്റും ഉപയോഗപ്പെടുത്തുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും അവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story