Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2020 11:59 PM GMT Updated On
date_range 22 July 2020 11:59 PM GMTകാര്‍ഷികമേഖലയില്‍ നൂതന വിളകളുമായി കുടുംബശ്രീ ജില്ല മിഷന്‍
text_fieldsbookmark_border
പത്തനംതിട്ട: പരമ്പരാഗത കാര്‍ഷിക വിളകള്‍ക്ക് പുറമേ കേരളത്തില്‍ സാധാരണമല്ലാത്ത കാരറ്റ്, ബീറ്റ്‌റൂട്ട്, അമരപ്പയര്‍, റാഡിഷ്, ബീന്‍സ് തുടങ്ങിയവയും വ്യവസായിക അടിസ്ഥാനത്തില്‍ സംഘകൃഷി ഗ്രൂപ്പുകള്‍ മുഖേന കൃഷി ചെയ്യുന്നതിന് പത്തനംതിട്ട ജില്ല കുടുംബശ്രീ മിഷന്‍ തുടക്കം കുറിച്ചു. കൃഷിയിലൂടെ ഓരോ കുടുംബത്തിൻെറയും ജീവനോപാധി വര്‍ധിപ്പിക്കുന്നതിനും സുസ്ഥിര വരുമാനം ഉറപ്പുവരുത്തുന്നതിനും കുടുംബശ്രീ ജില്ല മിഷന്‍ സംഘകൃഷി ഗ്രൂപ്പുകളിലൂടെ ലക്ഷ്യമിടുന്നു. ജില്ലയില്‍ നിലവില്‍ 3746 സംഘകൃഷി ഗ്രൂപ്പുകളിലായി 12,748 അംഗങ്ങള്‍ കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെടുന്നുണ്ട്. ഓമല്ലൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ ജീവന്‍ സംഘകൃഷി ഗ്രൂപ്പിൻെറ കൃഷിയിടത്തില്‍ കാരറ്റ്, ബീറ്റ്‌റൂട്ട്, റാഡിഷ്, ബീന്‍സ് എന്നിവയുടെ വിത്തുകള്‍ പാകി വീണാ ജോര്‍ജ് എം.എൽ.എ പദ്ധതി ഉദ്ഘാടനം ചെയ്തു. 2018-19 വര്‍ഷങ്ങളില്‍ പ്രളയവും മറ്റു പ്രകൃതിദുരന്തങ്ങളും മുഖേന കൃഷി നഷ്ടപ്പെട്ടുപോയ ജെ.എല്‍.ജി ഗ്രൂപ്പുകള്‍ക്ക് സര്‍ക്കാര്‍ കുടുംബശ്രീ ജില്ല മിഷന്‍ മുഖേന നല്‍കിയ 20,000 രൂപയുടെ ധനസഹായം ലഭിച്ച ഗ്രൂപ്പുകളിലൂടെയാണ് നൂതന വിള കൃഷി നടപ്പാക്കുന്നത്. കാര്‍ഷിക മേഖലയിലെ പ്രളയ ധനസഹായമായി 1,58,80,000 രൂപയാണ് സര്‍ക്കാര്‍ കുടുംബശ്രീ ജില്ല മിഷന്‍ മുഖേന ജില്ലയിലെ വിവിധ സംഘകൃഷി ഗ്രൂപ്പുകള്‍ക്ക് നല്‍കിയത്. നൂതന കൃഷി ചെയ്യുന്നതിനുള്ള പരിശീലനങ്ങളും കുടുംബശ്രീ ജില്ല മിഷന്‍ മുഖേന സംഘകൃഷി ഗ്രൂപ്പുകള്‍ക്ക് നല്‍കി. ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗീത വിജയന്‍, വൈസ് പ്രസിഡൻറ് പി.എസ്. തോമസ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ. ഷൈനു, സി.ഡി.എസ് ചെയര്‍പേഴ്‌സൻ എസ്. മാലിനി, കുടുംബശ്രീ ജില്ല മിഷന്‍ കോഓഡിനേറ്റര്‍ എ. മണിണ്ഠന്‍, അസി. ജില്ല മിഷന്‍ കോഓഡിനേറ്റര്‍ കെ.എച്ച്. സലീന, ഫാം ലൈവ്ലി ഹുഡ് ബ്ലോക്ക് കോഓഡിനേറ്റര്‍ ഋഷി സുരേഷ്, സി.ഡി.എസ് അക്കൗണ്ടൻറ് ആതിര കൃഷ്ണന്‍, ഗ്രൂപ് അംഗങ്ങള്‍, എന്നിവര്‍ പങ്കെടുത്തു. ptl___sanga krishi_kudumbasree നൂതന വിളകള്‍ വ്യവസായിക അടിസ്ഥാനത്തില്‍ സംഘകൃഷി ഗ്രൂപ്പുകള്‍ മുഖേന കൃഷിചെയ്യുന്ന പത്തനംതിട്ട ജില്ല കുടുംബശ്രീ മിഷൻെറ പദ്ധതി വീണാ ജോര്‍ജ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story