Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഉറവിടമറിയാതെ കോവിഡ്;...

ഉറവിടമറിയാതെ കോവിഡ്; തിരുവല്ല വീണ്ടും ആശങ്കയിൽ

text_fields
bookmark_border
തിരുവല്ല: ഉറവിടമറിയാതെ കോവിഡ് സ്ഥിരീകരിച്ചത് തിരുവല്ലെയ വീണ്ടും ആശങ്കയിലാഴ്ത്തി. 59 വയസ്സുള്ള തിരുവല്ല സ്വദേശിയും 49 വയസ്സുള്ള കുറ്റപ്പുഴ സ്വദേശിയുമായ മത്സ്യവ്യാപാരികൾക്കാണ് ഉറവിടമറിയാതെ കോവിഡ് സ്ഥിരീകരിച്ചത്. ചങ്ങനാശ്ശേരി, പായിപ്പാട് മത്സ്യ മാർക്കറ്റുമായി ബന്ധപ്പെട്ട് കച്ചവടം നടത്തുന്നവരാണ് ഇവർ. കഴിഞ്ഞദിവസം ചങ്ങനാശ്ശേരി ചന്തയിലെത്തിയ പലർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരിലൂടെയാകാം രോഗബാധ ഉണ്ടായതെന്ന പ്രാഥമിക നിഗമനത്തിലാണ് ആരോഗ്യവകുപ്പ് അധികൃതർ. കഴിഞ്ഞദിവസങ്ങളിൽ ചങ്ങനാശ്ശേരിയിൽ ആൻറിജൻ പരിശോധനക്ക് വിധേയരായിരുന്നു. ചൊവ്വാഴ്ചയാണ് പരിശോധനഫലം പുറത്തുവന്നത്. രോഗ ഉറവിടം അറിയാത്തത് സ്ഥിതി ഗൗരവതരമാക്കുന്നു. ഇതിൽ പ്രായംകൂടിയയാൾ മത്സ്യത്തിൻെറ മൊത്തക്കച്ചവടം നടത്തിയിരുന്നയാളാണ്. വിൽപനക്ക് പുറത്തുപോയിട്ടില്ല. കിഴക്കൻ മുത്തൂർ നാട്ടുകടവിൽ മത്സ്യവ്യാപാരിയായ യുവാവിന് രോഗം സംശയിക്കുന്നുണ്ട്. തിരുവല്ല നഗരത്തിലും മുത്തൂർ, കുറ്റപ്പുഴ, കിഴക്കൻമുത്തൂർ, പായിപ്പാട് പ്രദേശങ്ങളിലും ഇവർ മത്സ്യവിൽപന നടത്തിയതായും പറയുന്നു. ഇവരുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ 38 പേരുണ്ട്. തുടർച്ചയായി മത്സ്യ വ്യാപാരികൾക്ക് കോവിഡ് സ്ഥിരീകരിച്ചത് മത്സ്യ വിൽപനെയയും ബാധിച്ചിട്ടുണ്ട്. സൗദിയിൽനിന്ന് എത്തിയ മഞ്ഞാടി സ്വദേശിയായ യുവാവിനും കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞയാഴ്ച മഞ്ഞാടി ഹോളി സ്പിരിറ്റ് കോൺവൻറിലെ കന്യാസ്ത്രീകൾക്ക് വ്യാപകമായി കോവിഡ് ബാധിച്ചതിനെത്തുടർന്ന് പുഷ്പഗിരി, ആഞ്ഞിലിമൂട്, തിരുമൂലപുരം ഈസ്റ്റ് എന്നിവിടങ്ങൾ കണ്ടെയ്ൻമൻെറ് സോണാക്കിയിരുന്നു. ഒരാഴ്ച പിന്നിട്ടതോടെ മറ്റിടങ്ങളിലേക്ക് രോഗവ്യാപനം ഉണ്ടാകാതിരുന്നതിനാൽ പുഷ്പഗിരി, ആഞ്ഞിലിമൂട് പ്രദേശങ്ങൾ സോണിൽനിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ, തിരുമൂലപുരം ഈസ്റ്റ് ഇപ്പോഴും കണ്ടെയ്ൻമൻെറ് സോണായി തുടരുകയാണ്. രോഗബാധിതരായ പ്രായമുള്ള നാല് കന്യാസ്ത്രീകളെ ചികിത്സക്ക് പത്തനംതിട്ടയിലേക്ക് മാറ്റി. മറ്റുള്ള ഇരുപതിലധികം കന്യാസ്ത്രീകളെ മഠത്തിൽ തന്നെ ഒരുക്കിയ ഫസ്റ്റ്‌ലൈൻ ട്രീറ്റ്മൻെറ് സൻെററിൽ താമസിപ്പിച്ചിരിക്കുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story