Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2020 11:58 PM GMT Updated On
date_range 22 July 2020 11:58 PM GMTജില്ലയിലെ ഹാരിസൺസ് ഭൂമി: സർക്കാർ ഉടമസ്ഥത അവകാശപ്പെട്ട് പത്തനംതിട്ട കോടതിയിൽ ഹരജി നൽകി
text_fieldsbookmark_border
പത്തനംതിട്ട: ജില്ലയിൽ ഹാരിസൺസ് മലയാളം കമ്പനി ൈകവശംെവച്ചിരിക്കുന്ന ഭൂമി സർക്കാർ വകയാണെന്നുകാട്ടി കലക്ടർ പി.ബി. നൂഹ് പത്തനംതിട്ട സബ്കോടതിയിൽ ഹരജി നൽകി. സംസ്ഥാന സർക്കാർ നിർദേശ പ്രകാരമാണ് കലക്ടറുടെ നടപടി. റാന്നി പെരുനാട്, മലയാലപ്പുഴ, അരുവാപ്പുലം, വില്ലേജുകളിൽ ഹാരിസൺ മലയാളം കമ്പനി കൈവശംെവച്ചിരിക്കുന്ന 9250 ഏക്കർ സംസ്ഥാന സർക്കാറിന് സ്ഥാപിച്ചു കിട്ടുന്നതിനും ഭൂമി കൈവശപ്പെടുത്തി എടുക്കുന്നതിനുമാണ് കലക്ടർ ഹരജി നൽകിയത്. ജില്ല ഗവ. പ്ലീഡർ അഡ്വ. എ.സി. ഈപ്പൻ മുഖാന്തരമാണ് കേസ് നൽകിയത്. സർക്കാർ നിയോഗിച്ച റവന്യൂ സ്പെഷൽ ഓഫിസർ എം.ജി. രാജമാണിക്യം ജില്ലയിൽ ഹാരിസൺസിൻെറ ൈെകവശമുള്ള ഭൂമി മുഴുവൻ ഏെറ്റടുത്ത് ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെ ഹാരിസൺ മലയാളം കമ്പനി ൈഹകോടതിയിൽ ഹരജി നൽകിയിരുന്നു. ഭൂമിയുടെ ഉടമസ്ഥതയിൽ തർക്കമുണ്ടെങ്കിൽ സിവിൽ കോടതിയിൽ ഹരജി നൽകുകയും വിചാരണയിലൂടെ ഉടമസ്ഥത തീരുമാനിക്കുകയും വേണമെന്നാണ് കോടതി ഉത്തരവിട്ടത്. ഇതിൻെറ അടിസ്ഥാനത്തിലാണ് ഭൂമിയുടെ അവകാശത്തിനായി സിവിൽ കോടതിയിൽ കേസ് ഫയൽ ചെയ്തത്. ഹാരിസൺ മലയാളം കമ്പനി ബിലീവേഴ്സ് ചർച്ചിന് വിറ്റതും ഇപ്പോൾ വിമാനത്താവളം നിർമിക്കാൻ ഉദ്ദേശിക്കുന്നതുമായ ചെറുവള്ളി എസ്റ്റേറ്റിൻെറ ഉടമസ്ഥാവകാശത്തിനായി പാലാ സബ് കോടതിയിൽ കോട്ടയം കലക്ടർ കേസ് ഫയൽ ചെയ്തിരുന്നു. അതേ വകുപ്പുകൾ പ്രകാരമാണ് പത്തനംതിട്ട ജില്ലയിലെ ഭൂമിയുടെ അവകാശം സ്ഥാപിച്ചുകിട്ടാനും േകസ് ഫയൽ ചെയ്തത്. 1947ന് മുമ്പ് ബ്രിട്ടീഷ് കമ്പനികൾ ൈകവശം െവച്ചിരുന്നതും കേന്ദ്രസർക്കാറോ, സംസ്ഥാന സർക്കാറോ രേഖാമൂലം ഇന്ത്യൻ കമ്പനികൾക്ക് ൈകമാറിയിട്ടില്ലാത്തതുമായ മുഴുവൻ ഭൂമിയും ഏെറ്റടുക്കണമെന്നുകാട്ടി രാജമാണിക്യം കമീഷൻ സർക്കാറിന് റിപ്പോർട്ട് നൽകിയിരുന്നു. അതെ തുടർന്നാണ് അത്തരം ഭൂമികൾ ഏെറ്റടുക്കാൻ രാജമാണിക്യത്തെ തന്നെ കഴിഞ്ഞ യു.ഡി.എഫ് സർക്കാർ നിയോഗിച്ചത്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ തോട്ടം മേഖലയിൽ പഴയ ബ്രിട്ടീഷ് കമ്പനികളുടെ ൈകവശമുണ്ടായിരുന്ന ലക്ഷത്തിലേറെ ഏക്കർ ഭൂമിയാണ് വ്യാജരേഖകൾ ചമച്ച് നിരവധി കമ്പനികൾ ൈകയേറിെവച്ചിരിക്കുന്നത്. ജില്ലയിൽ ഇത്തരത്തിൽ ഭൂമി ൈകവശം െവച്ചിട്ടുള്ള മറ്റു കമ്പനികൾക്കെതിരെയും കേസ് ഫയൽ ചെയ്യാനാണ് റവന്യൂ വകുപ്പിൻെറ നീക്കം. ജില്ലയിൽ അനധികൃതമായി സർക്കാർ ഭൂമി കൈവശപ്പെടുത്തിയിട്ടുള്ള മുഴുവൻ ആളുകളെയും ഒഴിപ്പിച്ച് വീണ്ടെടുക്കുന്നതിന് റവന്യൂ സബ്ഡിവിഷൻ അടിസ്ഥാനത്തിൽ സമിതി രൂപവത്കരിച്ചു. ഹാരിസൺ മലയാളം കമ്പനിയുടെ കൈവശം ഇരിക്കുന്ന അരുവാപ്പുലം വില്ലേജിലെ സർവേ നമ്പർ 545/1ൽപ്പെട്ട 132 ഏക്കർ ഭൂമിയിൽ കുറെ ഭാഗത്തിന് അവകാശം ഉന്നയിച്ച് മറ്റ് ആറുപേർ പത്തനംതിട്ട മുൻസിഫ് കോടതിയിൽ നൽകിയ കേസ് കോന്നി ലാൻഡ് ട്രൈബ്യൂണലിലേക്ക് റഫർ ചെയ്തിട്ടുണ്ട്. അത് ഇപ്പോൾ ലാൻഡ് ട്രൈബ്യൂണലിൻെറ പരിഗണനയിലാണ്. ഈ 32 ഏക്കർ സർക്കാർ ഭൂമിയാണെന്നുകാട്ടി സംസ്ഥാന സർക്കാറും കക്ഷിചേർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story