Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 July 2020 11:58 PM GMT Updated On
date_range 14 July 2020 11:58 PM GMT'ശ്രീ പത്മനാഭസ്വാമി ക്ഷേത്ര വിധി സർക്കാറിനേറ്റ തിരിച്ചടി'
text_fieldsbookmark_border
അടൂർ: ശ്രീപത്മനാഭസ്വാമി ക്ഷേത്ര കേസിലെ സുപ്രീംകോടതി വിധി കേരളത്തിലെ ക്ഷേത്രങ്ങൾ കൈയടക്കി തകർക്കാനുള്ള സർക്കാർ നടപടിക്കേറ്റ തിരിച്ചടിയാണെന്ന് മുന്നാക്ക സമുദായ ഐക്യമുന്നണി ജനറൽ സെക്രട്ടറി സോമനാഥ വാര്യർ പറഞ്ഞു. മതേതരത്വത്തിൻെറ പേരിൽ ഹിന്ദു ക്ഷേത്രങ്ങൾ കൊള്ളയടിക്കാനുള്ള നീക്കമായിരുന്നു സർക്കാറിേൻറത്. ഹൈന്ദവ ക്ഷേത്രങ്ങളുടെ ആചാരാനുഷ്ഠാനങ്ങൾ പഴയതുപോലെ നിലനിൽക്കുമെന്നും വിധി ഓർമിപ്പിക്കുന്നു. ക്ഷേത്രഭരണത്തിൽ രാഷ്ട്രീയ അതിപ്രസരം വർധിച്ചതോടെ ക്ഷേത്രങ്ങളുടെ നിലനിൽപുതന്നെ ഭീഷണിയിലായി. സുപ്രീംകോടതി വിധിയെ നിറഞ്ഞ മനസ്സോടെ മുന്നാക്കസമുദായ ഐക്യമുന്നണി സ്വാഗതം ചെയ്യുെന്നന്നും നാരായണ പൊതുവാൾ, സുബ്രഹ്മണ്യൻ നമ്പൂതിരി, അരവിന്ദാക്ഷ കുറുപ്പ്, സൂരേഷ് ബാബു, പുരുഷോത്തമൻ എമ്പ്രാന്തിരി എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. ................. വാഹനങ്ങളിൽ ഡ്രൈവർ കാബിൻ വേർതിരിക്കണം അടൂർ: കോവിഡ് 19 രോഗവ്യാപനം നിയന്ത്രിക്കുന്നതിൻെറ ഭാഗമായി ട്രാൻസ്പോർട്ട് കമീഷണറുടെ നിർദേശപ്രകാരം പൊതു ഗതാഗത വാഹനങ്ങളുമായ സ്റ്റേജ് കാര്യേജ് ബസുകൾ, കോൺട്രാക്റ്റ് കാര്യേജ് വാഹനങ്ങൾ, മോട്ടോർ കാബുകൾ, ഓട്ടോകൾ എന്നിവയുടെ ഡ്രൈവർ കാബിൻ അക്രിലിക് പാർട്ടീഷൻ നടത്തി മാത്രമേ സർവിസ് നടത്താൻ അനുവദിക്കൂ. നിലവിൽ കാബിൻ പാർട്ടീഷൻ നടത്തിയിട്ടില്ലാത്ത വാഹനങ്ങൾ 15ന് മുമ്പ് പൂർത്തീകരിക്കണമെന്നും ഇല്ലാത്ത വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കുകയിെല്ലന്നും മാനദണ്ഡങ്ങൾ പാലിക്കാതെ സർവിസ് നടത്തുന്ന വാഹനങ്ങൾക്കതിരെ നിയമനടപടി സ്വീകരിക്കുമെന്നും അടൂർ ജോ. ആർ.ടി.ഒ എൻ.സി. അജിത് കുമാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story