Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Oct 2020 11:58 PM GMT Updated On
date_range 7 Oct 2020 11:58 PM GMTP3+TCR മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത: പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ടിട്ടും അതോറിറ്റിക്ക് കുലുക്കമില്ല
text_fieldsbookmark_border
മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ടിട്ടും അതോറിറ്റിക്ക് കുലുക്കമില്ല തൃശൂർ: പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ടിട്ടും മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത നിർമാണ കാര്യത്തിൽ ദേശീയപാത അതോറിറ്റിക്ക് കുലുക്കമില്ല. പാത നിർമാണം 11 വർഷമായിട്ടും പൂർത്തിയാകാത്തതും ഇപ്പോൾ നിലച്ചതും ചൂണ്ടിക്കാട്ടി കെ.പി.സി.സി സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്ത് പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് അയച്ച പരാതി ദേശീയപാത അതോറിറ്റിയുടെ കേരള റീജണൽ ഓഫിസർ ബി.എൽ. മീണക്ക് കൈമാറുകയും അടിയന്തര തീരുമാനമെടുത്ത് പരാതിക്കാരനെ അറിയിക്കണമെന്ന് നിർദേശിക്കുകയും ചെയ്തെങ്കിലും ഫലമുണ്ടായിട്ടില്ല. പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്ന് പ്രസ്തുത പരാതി ആഗസ്റ്റ് 19ന് റീജനൽ ഓഫിസിൽ എത്തിയിരുന്നു. അവിടെനിന്ന് പാലക്കാട് ഡിവിഷൻെറ ചുമതല വഹിക്കുന്ന കോഴിക്കോട് പ്രോജക്ട് എൻജിനിയർ നിർമൽ സാഥേയോട് പരാതിയിൽ വിശദീകരണം തേടി. പ്രോജക്ട് എൻജിനിയർ സെപ്റ്റംബർ നാലിന് റീജണൽ ഓഫിസർക്ക് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും ഇതുവരെ പരാതിക്കാരന് മറുപടി നൽകിയിട്ടില്ല. ഈ സാഹചര്യത്തിൽ ഷാജി കോടങ്കണ്ടത്ത് വീണ്ടും പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് പരാതി അയച്ചിരിക്കുകയാണ്. അതോറിറ്റി ഉദ്യോഗസ്ഥരുടെയും കരാർ കമ്പനിയുടെയും അനാസ്ഥ വിവരിച്ചാണ് പരാതി. ഇതിന് പുറമെ, ദേശീയപാത നിർമാണത്തിൻെറ അനാസ്ഥ ചൂണ്ടിക്കാട്ടി കേരള ഹൈകോടതിയിൽ സമർപ്പിച്ച ഹരജിയിൽ കോടതി ഉന്നയിച്ച ചോദ്യങ്ങൾക്ക് 15 ദിവസത്തിനകം മറുപടി ബോധിപ്പിക്കണമെന്ന് ജസ്റ്റിസ് പി.വി. ആശ അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story