Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2020 11:58 PM GMT Updated On
date_range 1 Dec 2020 11:58 PM GMTമാേങ്കാ സിറ്റിയിൽ വാശിയോടെ പോര്
text_fieldsbookmark_border
മുതലമട: തമിഴകത്തോട് അതിരിടുന്ന മുതലമട ഗ്രാമപഞ്ചായത്തിൽ ഭരണം നിലനിർത്താൻ എൽ.ഡി.എഫും തിരിച്ചുപിടിക്കാൻ യു.ഡി.എഫും വാശിയോടെയുള്ള പോരാട്ടത്തിൽ. തമിഴ്നാട് അതിർത്തിയോട് ചേർന്നുള്ള പഞ്ചായത്തിൽ ആകെയുള്ള 20 വാർഡിൽ പകുതിയിലേറെയും പ്രദേശങ്ങളിൽ തമിഴിലാണ് പ്രചാരണം. അംഗബലം വർധിപ്പിക്കാൻ ബി.ജെ.പിയും സജീവമായി രംഗത്തുണ്ട്. വിമതശല്യമുണ്ടെങ്കിലും അത് മറികടക്കാമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. മുൻ പഞ്ചായത്ത് പ്രസിഡൻറും കോൺഗ്രസ് നേതാവുമായ എസ്.വി. ശെൽവനാണ് ഇടുക്കുപാറയിൽ കോൺഗ്രസിൻെറ ഔദ്യോഗിക സ്ഥാനാർഥി സി.വൈ. ൈശഖ് മുസ്തഫക്കെതിരെ വിമതനായി രംഗത്തുള്ളത്. കടുത്ത മത്സരം നടക്കുന്ന ഇൗ വാർഡിലാണ് ബി.ജെ.പി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സുരേന്ദ്രനും മത്സരിക്കുന്നത്. 19ാം വാർഡിൽ വനിത സ്ഥാനാർഥികൾ തമ്മിൽ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. എൽ.ഡി.എഫ് സ്വതന്ത്ര ഖദീജ മുംതാസും വെൽഫെയർ പാർട്ടിയുടെ ദൗലത്തും യു.ഡി.എഫിലെ സാഹിറയും ബി.ജെ.പിയിലെ സുധയും തമ്മിലാണ് പോര്. ഇൗ വാർഡിൽ കോൺഗ്രസ് വിമതയായി സൗദ ബീഗവും മത്സരിക്കുന്നു. ചെമ്മണാമ്പതിയിൽ ജനറൽ സീറ്റിൽ യോഗേന്ദ്ര യാദവ് നയിക്കുന്ന സ്വരാജ് ഇന്ത്യ പാർട്ടിയുടെ സ്ഥാനാർഥി മുത്തുലക്ഷ്മി മത്സരിക്കുന്നു. വാർഡിൽ അബ്ദുൽ റഹ്മാൻ (സി.പി.എം.), എസ്. കൃഷ്ണകുമാർ (കോൺഗ്രസ്), എസ്. രാജു (ബി.ജെ.പി.) എന്നിവരാണ് മറ്റു സ്ഥാനാർഥികൾ. ചെമ്മണാമ്പതി വഴിയുള്ള വനപാത നിർമാണം പ്രധാന ചർച്ചയായ പറമ്പിക്കുളം വാർഡിൽ എൽ.ഡി.എഫിൽ ശെൽവി മഹേന്ദ്രൻ, കോൺഗ്രസിൻെറ ബി. ജയക്കൊടി, ബി.ജെ.പി സ്ഥാനാർഥിയായി കെ. കറുപ്പാത്താളുമാണ് രംഗത്തുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story