Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവാളയാർ: പെൺകുട്ടികളുടെ...

വാളയാർ: പെൺകുട്ടികളുടെ കുടുംബത്തോടൊപ്പമാണ് സർക്കാർ -മന്ത്രി എ.കെ. ബാലൻ

text_fields
bookmark_border
'ഏതുസമയവും വന്ന് തന്നോട് സംസാരിക്കാം' പാലക്കാട്: വാളയാർ കേസിൽ പെൺകുട്ടികളുടെ കുടുംബത്തിനുവേണ്ടി സർക്കാറിന് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് മന്ത്രി എ.കെ. ബാലൻ. ഇതിനപ്പുറമുള്ള കാര്യങ്ങൾ മാതാപിതാക്കൾ ആവശ്യപ്പെട്ടാൽ അതിനോടും സർക്കാർ പോസിറ്റിവായ സമീപനം സ്വീകരിക്കുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. മാതാപിതാക്കൾക്ക് ഏത് സമയവും നേരിട്ടുവന്ന് തന്നോട് സംസാരിക്കാം. ആരുടേയെങ്കിലും പ്രേരണയാൽ, രാഷ്ട്രീയ പ്രചാരണത്തിൽപ്പെട്ട് പോകരുത്. കുട്ടികളുടെ അമ്മക്ക് മുഖ്യമന്ത്രി കൊടുത്ത വാക്ക് നൂറ് ശതമാനവും പ്രാവർത്തികമാക്കി. ഹൈകോടതിയിൽ കുട്ടികളുടെ അമ്മ നൽകിയ സത്യവാങ് മൂലത്തിൽ പുനർവിചാരണയും സ്പെഷൽ പ്രോസിക്യൂട്ടറും വേണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാൽ, സർക്കാർ ആവശ്യപ്പെട്ടത് പുനർവിചാരണയും തുടരന്വേഷണവുമാണ്. തുടരന്വേഷണമില്ലാതെ പുനർവിചാരണകൊണ്ടുമാത്രം ഫലമുണ്ടാകില്ല. ചൊവ്വാഴ്ച കേസിൽ ഹൈകോടതി വാദം കേട്ടപ്പോൾ സർക്കാർ നിലപാടിനോട് അമ്മയുടെ അഭിഭാഷകർ പൂർണമായും യോജിക്കുകയാണുണ്ടായത്. വീഴ്ച വരുത്തിയ എസ്.െഎക്കെതിരെ നടപടിയെടുത്തതും പ്രോസിക്യൂട്ടറെ മാറ്റിയതും ജുഡീഷ്യൽ കമീഷനെ വെച്ചതും സർക്കാറാണ്. കമീഷൻ ശിപാർശയുടെ വെളിച്ചത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നിയമപരമായി എന്ത് ചെയ്യാനാവുമെന്ന് പഠിക്കാൻ െഎ.ജി എസ്. ശ്രീജിത്തിനെ ചുമതലപ്പെടുത്തി. അപ്പീൽ ഹരജിയിൽ ഇരകൾക്ക് അനുകൂലവിധി ഉണ്ടാകുമെന്ന് പ്രതീക്ഷയുണ്ട്. സെഷൻസ് കോടതി വിധി ഇല്ലാതാക്കി, പുനർവിചാരണക്കും തുടരന്വേഷണത്തിനും ഉത്തരവിടാൻ അസാധാരണ സാഹചര്യങ്ങളിൽ മേൽക്കോടതികൾക്ക് അധികാരമുണ്ട്. ഇതുണ്ടായാൽ മാത്രമേ മുഴുവൻ പ്രതികളേയും നിയമത്തിന് മുന്നിൽകൊണ്ടുവരാൻ കഴിയൂവെന്നും എ.കെ. ബാലൻ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story