Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവ്യാജമദ്യം: ദുരന്തങ്ങൾ...

വ്യാജമദ്യം: ദുരന്തങ്ങൾ സംഭവിക്കുമ്പോൾ മാത്രം ബോധവത്കരണം

text_fields
bookmark_border
പാലക്കാട്: വാളയാറിൽ വ്യാജമദ്യം കഴിച്ച് അഞ്ചുപേർ മരിച്ച് സംഭവത്തെ തുടർന്ന് സമീപപ്രദേശങ്ങളിൽ എക്സൈസ് ബോധവത്കരണം നടത്തി. നടുപ്പൂണി, ചെല്ലംകാവ്, വാളയാർ എന്നിവടങ്ങളിലായിരുന്നു ബോധവത്കരണം. ദുരന്തങ്ങൾ സംഭവിച്ച് ആഴ്ചകൾ കഴിയുന്നതോടെ ബോധവത്കരണം ചടങ്ങ് മാത്രമായി മാറുന്ന സ്ഥിതിയാണ്. ജില്ലയിൽ വ്യാജമദ്യം തടയുന്നതിൽ എക്സൈസിന് വീഴ്ച സംഭവിക്കുന്നതായി ആരോപണമുണ്ട്. കള്ളുഷാപ്പുകളിലും ബാറുകളിലും വ്യാജൻ സുലഭമാണെന്ന് ആക്ഷേപമുണ്ട്. എന്നാൽ, എക്സൈസ് ശേഖരിക്കുന്ന സാമ്പിളുകളിൽ കള്ളിൻെറയും ആൾക്കഹോളിൻറെയും അളവ് കൃത്യവുമാണ്. ഏതാനും ആഴ്ചകൾ മുമ്പാണ് കുഴൽമന്ദം റേഞ്ചിലെ ആറ് ഷാപ്പുകളിൽനിന്ന് സ്പരിറ്റ് ചേർത്ത് കള്ള് പിടികൂടിയത്. ചേരാമംഗലത്തെ തോപ്പിൽനിന്നാണ് കള്ള് വരുന്നത്. ഈ തോപ്പ്‌ ആറുമാസമായി സ്പരിറ്റ്‌ കലക്കുന്ന കേന്ദ്രമായി പ്രവർത്തിക്കുണ്ടെന്ന് എക്‌സൈസിൻെറ തുടർ അന്വേഷണത്തിൽ മനസ്സിലായിട്ടുണ്ട്. പ്രധാന റോഡിൽനിന്ന് 200 മീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന തെങ്ങിൻ തോപ്പിൽ പ്രതികൾ സ്ഥിരമായി സ്പരിറ്റ്‌ കലക്കിയിട്ടും കണ്ടെത്താൻ കഴിയാത്തത് എക്സൈസിൻെറ വീഴ്ചയാണ്. ലോക്ഡൗൺ സമയത്ത് ഒറ്റപ്പാലം പനമണ്ണയിൽനിന്ന് ഏഴ് ലിറ്റർ സ്പരിറ്റും സ്പിരിറ്റ് കലക്കിയ 1000 ലിറ്റർ കള്ളും ഇവ കടത്തനായി ഉപയോഗിച്ച വാഹനവും പാലക്കാട് ഐ.ബിയും ഒറ്റപ്പാലം റേഞ്ച് അധികൃതരും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടിയിരുന്നു. തൃത്താല റേഞ്ചിൽ കള്ളുഷാപ്പ് പരിസരത്തുനിന്ന് സ്പരിറ്റ് വണ്ടി കണ്ടെടുത്ത സംഭവത്തിൽ നടപടി ഉണ്ടായിട്ടില്ലെന്ന് ആരോപണമുണ്ട്. വീര്യമേറിയത് കഴിക്കാൻ തിരക്ക് ഏറുകയും പരിസരത്തെ മറ്റു ഷാപ്പുകളിൽ വിൽപന കുറയുകയും ചെയ്യുന്നതോടെയാണ് പലപ്പോഴും പുറംലോകം അറിയുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story