Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightസപ്ലൈകോ-മില്ലുടമ...

സപ്ലൈകോ-മില്ലുടമ തർക്കം; നെല്ല് സംഭരണം താളംതെറ്റും

text_fields
bookmark_border
കൈകാര്യച്ചെലവ് ഉയർത്തണമെന്ന ആവശ്യം കേന്ദ്രം അംഗീകരിച്ചിട്ടില്ല പാലക്കാട്: സർക്കാർ കനിഞ്ഞിെല്ലങ്കിൽ സപ്ലൈകോ നെല്ലുസംഭരണം പ്രതിസന്ധിയിലാകും. കൈകാര്യച്ചെലവ് വർധിപ്പിക്കണമെന്നും ഇൻഷുറൻസ് സംഖ്യ സപ്ലൈകോ വഹിക്കണമെന്നുമാണ് മില്ലുടമകളുടെ ആവശ്യം. ഇവ അംഗീകരിച്ചില്ലെങ്കിൽ സംഭരണത്തിൽനിന്ന് വിട്ടുനിൽക്കാനാണ് മില്ലുടമകളുടെ തീരുമാനം. കൈകാര്യച്ചെലവ് ക്വിൻറലിന് 214ൽനിന്ന് 274 രൂപയായി ഉയർത്തണമെന്നാണ് ഇവരുടെ ആവശ്യം. 2017 മുതൽ കൈകാര്യച്ചെലവ് വർധിപ്പക്കണമെന്നും, തിരികെ നൽകുന്ന അരി 68 കിലോ‍യിൽനിന്ന് 64 കിലോയായി ചുരുക്കണമെന്നും മില്ലുടമകൾ സർക്കാറിനോട് ആവശ്യപ്പെടുന്നുണ്ട്. അരിവിഹിതത്തിൽ മാത്രമാണ് സംസ്ഥാന സർക്കാർ കുറവ് വരുത്തിയത്. നിലവിൽ, 100 കിലോ നെല്ല് സംഭരിച്ചാൽ 64.5 കിലോ അരി മില്ലുടമകൾ സർക്കാറിന് തിരികെ നൽകണം. കർഷകരിൽനിന്ന് നെല്ല് സംഭരിച്ച് അവ അരിയാക്കി തിരികെ സപ്ലൈകോക്ക് നൽകാനാണ് കൈകാര്യച്ചെലവ് നൽകുന്നത്. കൈകാര്യച്ചെലവ് ഉയർത്തണമെന്ന മില്ലുടമകളുടെ ആവശ്യം സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിച്ചെങ്കിലും ഇതുവരെ അംഗീകരിച്ചിട്ടില്ല. കൈകാര്യച്ചെലവിൽ ഇപ്പോൾ നൽകുന്ന 214ൽ 175 രൂപ കേന്ദ്ര സർക്കാറും ബാക്കി സംസ്ഥാന സർക്കാറുമാണ് വഹിക്കുന്നത്. തിരികെ നൽകുന്ന അരിയുടെ അളവ് ഉയർത്തണമെന്ന നിലപാടാണ് കേന്ദ്ര സർക്കാറിനുള്ളത്. ഇത് പല ചർച്ചകളിലും കേന്ദ്ര സർക്കാർ പ്രതിനിധികൾ മുന്നോട്ടുവെച്ചിട്ടുണ്ട്. ഇതിനാൽ തിരികെ നൽകുന്ന അരി കുറവ് വരുത്തണമെന്ന മില്ലുടമകളുടെ ആവശ്യം അംഗീകരിക്കാനിടയില്ല. കേന്ദ്രത്തിൻെറ അംഗീകാരം ലഭിക്കാത്തതിനാൽ 64.5 കിലോ കഴിഞ്ഞുള്ള 3.5 കിലോ അരിക്ക് സംസ്ഥാന സർക്കാർ മില്ലുടമകൾക്ക് പണം നൽകിയാണ് വാങ്ങുന്നത്. ഇൗ ആവശ്യം കൊയ്ത്ത് സമയങ്ങളിൽ മാത്രം ഉന്നയിക്കപ്പെടുന്നതിനാൽ തർക്കം നീണ്ട് സംഭരണം വൈകുന്നത് പതിവാണ്. കെ. മുരളി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story