Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightസി.എ.എ വിരുദ്ധസമര...

സി.എ.എ വിരുദ്ധസമര നേതാക്കളെ ഡല്‍ഹി പൊലീസ് വേട്ടയാടുന്നു -ഇ.ടി. മുഹമ്മദ് ബഷീര്‍

text_fields
bookmark_border
കോഴിക്കോട്: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന ആസൂത്രിത മുസ്‌ലിം വംശഹത്യയില്‍ യഥാര്‍ഥ പ്രതികളെ രക്ഷിക്കാനും ഡല്‍ഹിയിലെ സി.എ.എ വിരുദ്ധ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നേതാക്കളെ വേട്ടയാടാനുമാണ് ഡല്‍ഹി പൊലീസ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. 2020 ഫെബ്രുവരിയില്‍ വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന വംശഹത്യയുടെ യാഥാര്‍ഥ്യങ്ങള്‍ വെളിവാക്കുന്ന വസ്തുതാന്വേഷണ റിപ്പോര്‍ട്ടിൻെറ മലയാള വിവര്‍ത്തനം പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാറും ഡല്‍ഹി പൊലീസും ഒത്തുകളിച്ച് ഡല്‍ഹിയിലെ മുസ്‌ലിം വിദ്യാര്‍ഥികളെയും സമര നേതാക്കളെയും ഭീകര നിയമങ്ങളില്‍ കുടുക്കി അറസ്റ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. ഡല്‍ഹി വംശഹത്യയുടെ പിന്നില്‍ സംഘ്പരിവാറിൻെറ നേതൃത്വത്തില്‍ പൊലീസും അര്‍ധസൈനിക വിഭാഗങ്ങളുമെല്ലാം സഹകരിച്ച് പ്രവര്‍ത്തിച്ചെന്ന് വ്യക്തമാക്കുന്ന കാര്യങ്ങളാണ് ന്യൂനപക്ഷ കമീഷന്‍ നിയോഗിച്ച വസ്തുതാന്വേഷണ സംഘം കണ്ടെത്തിയത്. ഈ റിപ്പോര്‍ട്ടിൻെറ മലയാള വിവര്‍ത്തനമാണ് സോളിഡാരിറ്റി പ്രസിദ്ധീകരിച്ചത്. വിവര്‍ത്തനം സി.എ.എ വിരുദ്ധ സമരത്തിൻെറ മുന്നണിപ്പോരാളികളായ ആയിശ റെന്ന, ലദീദ സഖ്‌ലൂണ്‍, ഷഹീന്‍ അബ്ദുല്ല എന്നിവര്‍ ചേര്‍ന്നാണ് നിര്‍വഹിച്ചത്. വസ്തുതാന്വേഷണ സംഘത്തിൻെറ പ്രവര്‍ത്തനങ്ങളില്‍ ഡല്‍ഹി പൊലീസും കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളും തീരെ സഹകരിച്ചില്ല. അത്തരം പ്രതിബന്ധങ്ങളെയെല്ലാം തരണം ചെയ്താണ് സുപ്രീംകോടതി അഭിഭാഷകനായ അഡ്വ. എം.ആര്‍. ശംഷാദിൻെറ നേതൃത്വത്തിലുള്ള വസ്തുതാന്വേഷണ സംഘം റിപ്പോര്‍ട്ട് തയാറാക്കിയതെന്ന് ചടങ്ങില്‍ സംസാരിച്ച മുഖ്യാതിഥി ഡല്‍ഹി ന്യൂനപക്ഷ കമീഷന്‍ മുന്‍ ചെയര്‍മാന്‍ സഫറുല്‍ ഇസ്‌ലാം ഖാന്‍ പറഞ്ഞു. സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ഉമര്‍ ആലത്തൂര്‍ അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story