Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Aug 2020 11:58 PM GMT Updated On
date_range 24 Aug 2020 11:58 PM GMTവനം വകുപ്പ് മയക്കുവെടിവെച്ച് പിടിച്ച് ചികിത്സ നൽകിയ ആന വീടുകൾക്ക് നേരെ ആക്രമണം നടത്തി
text_fieldsbookmark_border
അഗളി: അട്ടപ്പാടി ഷോളയൂരിൽ വനം വകുപ്പ് മയക്കുവെടിവെച്ച് പിടിച്ച് ചികിത്സ നൽകിയ ആന അഞ്ച് കിലോമീറ്ററോളം നടന്ന് ബൊമ്മൻമുടി വനമേഖലയിൽ എത്തി. നാവിനും കീഴ്ത്താടിക്കും മാരകമായി മുറിവേറ്റിട്ടുള്ളതിനാൽ ആനക്ക് ഭക്ഷണം ഏറെ ശ്രമകരമായി വളരെ കുറച്ചുമാത്രമാണ് ഇറക്കാൻ സാധിക്കുന്നത്. പല്ലുകൾ പൂർണമായും തകർന്ന നിലയിലാണ്. തെക്കേ കടമ്പാറ കുത്തനടി ഭാഗത്തുവെച്ചാണ് വനം വകുപ്പ് മയക്കുവെടി വെച്ച ശേഷം കഴിഞ്ഞ ദിവസം ആനക്ക് ചികിത്സ നൽകിയത്. അവശനിലയിലാണ് ഉള്ളതെങ്കിലും നിലയുറപ്പിക്കാതെ അഞ്ച് കിലോമീറ്ററോളം നടന്ന് തിങ്കളാഴ്ച പുലർച്ച ഷോളയൂർ ബൊമ്മൻമുടിയിൽ എത്തുകയായിരുന്നു. ബൊമ്മൻമുടിയിലേക്ക് നടക്കുന്ന വഴിയിലും ആന വീടുകൾക്ക് നേരെയുള്ള ആക്രമണം നടത്തി. ചാവടിയൂരിനടുത്തുള്ള വഴിക്കരപ്പള്ളത്ത് കാളി-പൊന്നുസ്വാമി ദമ്പതികളുടെ വീടിനോട് ചേർന്നുള്ള ചായ്പ്പാണ് ആന പൊളിച്ചത്. ആന സ്ക്വാഡ് സ്ഥലത്തെത്തി ആനയെ തുരത്തുകയായിരുന്നു. തിങ്കളാഴ്ച പുലർച്ച 1.30ഓടെയാണ് വീടിനുനേരെ ആനയുടെ ആക്രമണമുണ്ടായത്. pkg elephent ഷോളയൂർ വഴിക്കരപ്പള്ളത്ത് ആനയുടെ ആക്രമണത്തിൽ ഭാഗികമായി തകർന്ന വീട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story