Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightജൂലൈയിൽ റേഷൻ വാങ്ങിയ...

ജൂലൈയിൽ റേഷൻ വാങ്ങിയ കടയിൽനിന്ന് ഓണക്കിറ്റ് ലഭിക്കും

text_fields
bookmark_border
മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് രണ്ട് കിറ്റ് പാലക്കാട്: റേഷൻകാർഡ് രജിസ്റ്റർ ചെയ്ത കടയിൽനിന്ന്് മാത്രമേ ഓണക്കിറ്റ് അനുവദിക്കൂവെന്ന നിലപാടിൽ മാറ്റംവരുത്തി സിവിൽ സപ്ലൈസ്. പുതിയ തീരുമാനപ്രകാരം ജൂലൈയിൽ റേഷൻ വിഹിതം വാങ്ങിയ കടയിൽനിന്ന് കിറ്റ് വാങ്ങാമെന്ന് അധികൃതർ വ്യക്തമാക്കി. ജൂൈലയിൽ റേഷൻ കൈപ്പറ്റിയ കാർഡുകളെ ആധാരമാക്കിയാണ് കിറ്റുകളുടെ സ്റ്റോക് ക്രമീകരിച്ചിരിക്കുന്നത്. അതിനാൽ ജൂലൈ വിഹിതം കൈപ്പറ്റിയ കടകളിൽനിന്ന് കിറ്റുകളും വിതരണം ചെയ്യാൻ നടപടി സ്വീകരിക്കണമെന്നാണ് സിവിൽ സപ്ലൈസ് ഡയറക്ടർ ജില്ല സപ്ലൈ ഓഫിസർ, സപ്ലൈകോ റീജനൽ മാനേജർ എന്നിവരോട് നിർദേശിച്ചത്. എന്നാൽ, കിറ്റ് വാങ്ങാനെത്തിയ ചിലർക്ക് ജൂൈലയിൽ റേഷൻ കൈപ്പറ്റിയ കടയിൽനിന്ന് ലഭിച്ചില്ലെന്ന് ആക്ഷേപമുണ്ട്. എ.എ.വൈ വിഭാഗത്തിനാണ് ആദ്യം കിറ്റ് ലഭ്യമാക്കുന്നത്. കോവിഡ് വ്യാപനം പരിഗണിച്ച് തിരിക്ക് ഒഴിവാക്കാൻ ആഗസ്റ്റ് അഞ്ച് മുതൽ തിരുമാനിച്ച കിറ്റ് വിതരണം സാധനങ്ങളിൽ വാങ്ങുന്നതിലുള്ള വീഴ്ച കാരണം വ്യാഴാഴ്ചയാണ് ആരംഭിച്ചത്. ഫിഷറീസ് വകുപ്പ് നൽകിയ ലിസ്റ്റിലുൾപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ഓണക്കിറ്റിന് പുറമെ മത്സ്യത്തൊഴിലാളി കിറ്റും ലഭിക്കും. അതേസമയം, ഓണത്തിന് മുമ്പ് കിറ്റ് വിതരണം പൂർത്തിയാക്കാൻ കഴിയുമോയെന്ന ആശങ്കയുണ്ട്. കുറഞ്ഞ എണ്ണം മാത്രമാണ് ഓരോ ദിവസവും പാക്ക് ചെയ്യാൻ കഴിയുന്നത്. മതിയായ ജീവനക്കാരില്ലാത്തതാണ് കാരണം. കൂടുതൽ സന്നദ്ധപ്രവർത്തകരെ ഉൾപ്പെടുത്തി പ്രതിദിനം തയാറാക്കുന്ന കിറ്റുകളുടെ എണ്ണം വർധിപ്പിക്കാനാണ് സപ്ലൈകോ സി.എം.ഡി.യുടെ നിർദേശം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story