Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightറാങ്ക്...

റാങ്ക് പട്ടികയിൽനിന്ന് ഒഴിവാകൽ: മനുഷ്യാവകാശ കമീഷൻ ഉത്തരവ് പി.എസ്.സി പാലിക്കുന്നില്ല

text_fields
bookmark_border
തൃശൂർ: പി.എസ്.സിയുടെ ഒന്നിലേറെ റാങ്ക് പട്ടികകളിൽ ഉൾപ്പെടുന്ന ഉദ്യോഗാർഥിക്ക് അനുയോജ്യമായ ഉയർന്ന തസ്തിക നിലനിർത്തി ഇതര പട്ടികകളിൽനിന്നും ഒഴിവാകാനുള്ള പ്രക്രിയയിൽ സങ്കീർണത തുടരുന്നു. ഒന്നിൽ കൂടുതൽ പട്ടികയിലുള്ളവർക്ക് താൽപര്യമില്ലാത്ത ജോലി അടുത്ത റാങ്കുകാരന് നൽകുന്നതിന് വിരോധമില്ലെന്ന് എഴുതി നൽകുന്ന പ്രക്രിയക്ക് 'ഡിലീഷൻ' എന്നാണ് സാേങ്കതിക പേര്. റാങ്ക് പട്ടികയിൽനിന്ന് ഒഴിവാകുന്നതിന് കാലഹരണപ്പെട്ട നിരവധി നൂലാമാലകൾ ഉദ്യോഗാർഥിക്ക് വിലങ്ങുതടിയാവുകയാണ്. പി.എസ്.സി വെബ്സൈറ്റിലെ പ്രൊഫൈലിൽ ഇതിന് സൗകര്യം നൽകണമെന്ന മനുഷ്യാവകാശ കമീഷൻ ഉത്തരവ് നടപ്പാക്കാത്തതിനാൽ ഉദ്യോഗാർഥികൾ വലയുകയാണ്. സത്യവാങ്മൂലം, സമ്മതപത്രം എന്നിവ ഗസറ്റഡ് ഓഫിസറുടെ മുന്നിൽ ഒപ്പിട്ട് നോട്ടറി സാക്ഷ്യപ്പെടുത്തി പി.എസ്.സി ഓഫിസിൽ സമർപ്പിച്ചാലേ നിലവിൽ പ്രക്രിയ പൂർത്തിയാവൂ. ഇതിന് ചുരുങ്ങിയത് 1,000 രൂപ വരെ ചെലവു വരും. 50, 100 രൂപ വിലവരുന്ന മുദ്രപത്രങ്ങൾ ആവശ്യമാണ്. ഇവ ഇല്ലെങ്കിൽ 500 രൂപയുടെയും ചിലപ്പോൾ വാങ്ങേണ്ടിവരും. മാത്രമല്ല, മറ്റു ജോലിയുള്ള ഉദ്യോഗാർഥിയെ കണ്ടെത്തി അവരിൽനിന്ന് സമ്മതപത്രം, മുദ്രപത്രം എന്നിവ ഒപ്പിട്ടുവാങ്ങണം. മുദ്രപത്രത്തിൽ നോട്ടറി സാക്ഷ്യപ്പെടുത്താൻ 300 രൂപ മുതലാണ് ചെലവ്. ചുരുക്കത്തിൽ ഒരു ഡിലീഷന് 700 മുതൽ 1000 രൂപ വരെ തൊഴിൽ രഹിത ഉദ്യോഗാർഥി ചെലവാക്കണം. പലതവണ യാത്രയും വേണം. പി.എസ്.സിക്ക് വെബ്പ്ലാറ്റ്ഫോം ഉണ്ടായിട്ടും ഉദ്യോഗാർഥിക്ക് ഒാൺലൈനിലൂടെ റാങ്ക് പട്ടികയിൽനിന്ന് ഒഴിവാകാൻ സൗകര്യം ഒരുക്കാത്തത് വിരോധാഭാസമാണ്. ഓരോ ഉദ്യോഗാർഥിക്കും പാസ്വേഡ് സംരക്ഷണമുള്ള പ്രൊഫൈലാണ് സൈറ്റിലുള്ളത്. അതിനാൽ പ്രയാസമില്ലാതെ പട്ടികയിൽനിന്ന് വിടുതൽ തേടാൻ സാധിക്കും. ഒാൺലൈനിലൂടെ പട്ടികയിൽനിന്ന് ഒഴിവാകാൻ പി.എസ്.സിയിൽ രജിസ്റ്റർ ചെയ്ത മൊബൈൽ ഫോണിൽ രണ്ടുതവണ ഒ.ടി.പി നൽകി അത് ടൈപ്പ് ചെയ്താൽ നടപടി പൂർത്തിയാവുംവിധം ഒപ്ഷൻ കൊണ്ടുവന്നാൽ മതി. ഇതിനൊന്നും മുതിരാത്തതിനാൽ നോട്ട് ജോയിനിങ് ഡ്യൂട്ടി (എൻ.ജി.ഡി) ഒഴിവുകൾ യഥാസമയം റിപ്പോർട്ട് ചെയ്യാനാവാത്ത സാഹചര്യമാണ്. ഇത് പട്ടികയിലുള്ളവരുടെ അവസരം നഷ്ടപ്പെടുത്തുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story