Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകാരുണ്യ ആരോഗ്യസുരക്ഷാ...

കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതി പ്രാബല്യത്തിൽ

text_fields
bookmark_border
കൊച്ചി: എല്ലാ ചികിത്സാപദ്ധതികളും ഒരു കുടക്കീഴിലാക്കി സർക്കാർ നേരിട്ട് നടത്തുന്ന പുതിയ കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതി (കാസ്‌പ്) പ്രാബല്യത്തിൽ. ഇൻഷുറൻസ് അടിസ്ഥാനത്തിൽ പദ്ധതി നിർവഹണം നടത്തിയിരുന്ന റിലയൻസിൻെറ കരാർ അവസാനിപ്പിച്ചാണ് സർക്കാർ നേരിട്ട് നടത്തുന്നത്. സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്കാണ് (എസ്.എച്ച്.എ) നിർവഹണച്ചുമതല. എന്നാൽ, പ്രവർത്തനത്തിന് സർക്കാർ ഇനിയും പണം അനുവദിച്ചിട്ടില്ല. ആശുപത്രികൾ ക്ലെയിം നൽകിക്കഴിഞ്ഞാൽ 15 ദിവസത്തിനുള്ളിൽ പണം അനുവദിക്കുമെന്നാണ് സ്വകാര്യ ആശുപത്രികൾക്ക് നൽകിയ വാഗ്ദാനം. ഇക്കാര്യത്തിലും കൃത്യത വരാനുണ്ട്. സമഗ്ര ആരോഗ്യ ഇൻഷുറൻസ്, കേന്ദ്ര സർക്കാറിൻെറ ആയുഷ്മാൻ ഭാരത്, കാരുണ്യ എന്നിങ്ങനെ വിവിധ ആരോഗ്യ ഇൻഷുറൻസ് പദ്ധതികളാണ് ഉണ്ടായിരുന്നത്. ഇവയെല്ലാം ഒരുമിച്ചാക്കിയാണ് കാസ്‌പിന് തുടക്കമിട്ടിരിക്കുന്നത്. 110 കോടി സർക്കാർ അനുവദിച്ചതിനെത്തുടർന്നാണ് നിബന്ധനകൾക്ക് വിേധയമായി സ്വകാര്യ ആശുപത്രികൾ സമ്മതം അറിയിച്ചത്. 41 ലക്ഷം കുടുംബങ്ങളാണ് പദ്ധതിയിലുള്ളത്. പുതിയ അംഗങ്ങളെ ഉൾപ്പെടുത്തുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. 214 സ്വകാര്യ ആശുപത്രികളും 188 സർക്കാർ ആശുപത്രികളും പദ്ധതിയുടെ ഭാഗമാണ്. ഡോക്ടർമാർ‌ എഴുതുന്ന ചികിത്സാ ചെലവ് എസ്.എച്ച്.എയാണ് നൽകേണ്ടത്. എസ്.എച്ച്.എക്കുവേണ്ടി ബില്ല് പരിശോധിക്കാൻ തേർഡ് പാർട്ടി അഡ്മിനിസ്ട്രേറ്ററായി സ്ഥാപനത്തെ നിയോഗിക്കും. ഇവർ അംഗീകരിക്കുന്ന ബിൽ തുകയാണ് എസ്.എച്ച്.എ കൈമാറുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story