Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2020 8:58 PM GMT Updated On
date_range 1 July 2020 8:58 PM GMTമോേട്ടാർ തൊഴിലാളി ക്ഷേമനിധി: സഹായ വിതരണം കാര്യക്ഷമമല്ലെന്ന് പരാതി
text_fieldsbookmark_border
പാലക്കാട്: മോേട്ടാർ തൊഴിലാളി ക്ഷേമനിധി േബാർഡിൽ ക്ഷേമനിധിയിനത്തിൽ കോടികൾ പിരിക്കുേമ്പാഴും സഹായധന വിതരണം കാര്യക്ഷമമല്ലെന്ന് പരാതി. ചെറിയ ചരക്ക് വാഹനങ്ങൾക്ക് ഒരു വർഷം 1200 രൂപയും ഹെവി ചരക്കുവാഹനങ്ങൾക്ക് 1700 രൂപയും വീതമാണ് ക്ഷേമനിധി വിഹിതം ഇൗടാക്കുന്നത്. എന്നാൽ, ക്ഷേമനിധി സമാഹരണത്തിലും വിതരണത്തിലും അവ്യക്തത നിലനിൽക്കുകയാണെന്ന് വാഹന ഉടമകൾ ചൂണ്ടിക്കാണിക്കുന്നു. 2019ൽ നിയമസഭയിൽ നൽകിയ കണക്ക് പ്രകാരം 9,11,364 ഗുണഭോക്താക്കൾ ക്ഷേമനിധി ബോർഡിൽ അംഗത്വം സ്വീകരിച്ചിട്ടുണ്ട്. 2018-19ൽ മാത്രം 41,704 പേർ അംഗത്വമെടുത്തു. വിവരാവകാശ രേഖകൾ പ്രകാരം 2019 മാർച്ച് 31 വരെ 2360 കോടി രൂപയാണ് ക്ഷേമനിധിയിനത്തിൽ വാഹന ഉടമകളിൽ നിന്ന് പിരിച്ചത്. രാജ്യത്തെ തന്നെ ഉയർന്ന വാഹനനികുതിയുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്നും തമിഴ്നാട്ടിൽ ലോറിക്ക് 3100 രൂപ നികുതി ഇൗടാക്കുന്നിടത്ത് കേരളത്തിൽ അത് 6800 വരെയാകുന്നുണ്ടെന്നും സ്റ്റേറ്റ് ലോറി ഓണേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി എം. നന്ദകുമാർ 'മാധ്യമ'ത്തോട് പറഞ്ഞു. സ്വകാര്യ ക്ഷേമനിധിയുടെ പ്രായോഗികത പഠിക്കാൻ കമീഷനെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് ഇദ്ദേഹം നൽകിയ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. കോവിഡ് കാലത്ത് ക്ഷേമനിധി ഉപഭോക്താക്കൾക്ക് പ്രഖ്യാപിച്ച സഹായധനം ഏതാനും പേർക്ക് മാത്രമാണ് വിതരണം ചെയ്തത്. കൂടുതൽ ആളുകൾക്ക് വരുംദിവസങ്ങൾ സഹായം വിതരണം ചെയ്യുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ബിനോയ് തോമസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story