Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2020 8:56 PM GMT Updated On
date_range 1 July 2020 8:56 PM GMTകോവിഡിനിടയിലും നെല്ല് സംഭരണം പൂർത്തിയാക്കി സപ്ലൈകോ
text_fieldsbookmark_border
കർഷകർക്ക് തുക കൈമാറി പാലക്കാട്: കോവിഡ് പ്രതിരോധത്തിനിടയിലും നെല്ല് സംഭരണം കാര്യക്ഷമമാക്കി സപ്ലൈകോ. ഒക്ടോബർ ഒന്ന് മുതൽ ജൂൺ 30 വരെ കർഷകരിൽനിന്ന് സംഭരിച്ചത് 7.09 ലക്ഷം മെട്രിക് ടണ്ണാണ്. കൂടുതൽ സംഭരിച്ചത് പാലക്കാട്ടുനിന്നാണ്-2.97 ലക്ഷം മെട്രിക് ടൺ. ആലപ്പുഴയിൽനിന്ന് 1.75 ലക്ഷം മെട്രിക് ടണ്ണും തൃശൂരിൽനിന്ന്് 1.01 ലക്ഷം െമട്രിക് ടണ്ണും സംഭരിച്ചു. കുറവ് സംഭരണം നടന്നത് ഇടുക്കി ജില്ലയിലാണ്- 143 ടൺ. 2018-19ൽ സപ്ലൈകോ സംഭരിച്ചത് 6.93 ലക്ഷം മെട്രിക് ടണ്ണാണ്. സംഭരിച്ച മൊത്തം വിഹിതത്തിൻെറ 46 ശതമാനവും പാലക്കാട് ജില്ലയിൽ നിന്നാണ്. 1.53 ലക്ഷം ഹെക്ടറിൽ 2.24 ലക്ഷം കർഷകരാണ് സംഭരണത്തിനായി രജിസ്റ്റർ ചെയ്തത്. ഇതിൽ 2.19 ലക്ഷം കർഷകരിൽനിന്ന് സംഭരിച്ചു. ഏക്കറിൽ 2200 കിലോ വരെ നെല്ലാണ് സംഭരിക്കുന്നത്. ഈ പ്രാവശ്യം ഉയർന്ന ഉൽപാദനക്ഷമതയാണ് രണ്ടാം വിളയിൽ ലഭിച്ചത്. ഇവ പരിഗണിച്ച് വയലിൽ വിളഞ്ഞ മുഴുവൻ നെല്ലും ബന്ധപ്പെട്ട കൃഷി ഓഫിസറുടെ സാക്ഷ്യപത്രത്തോടെ സംഭരിച്ചു. ഇതാണ് അളവുയരാൻ കാരണം. ഇതുവരെ 1802.29 കോടി രൂപ കർഷകരുടെ അക്കൗണ്ടിലേക്ക് നൽകി. ഇനി നൽകാനുള്ളത് 108.9 കോടിയാണ്. ഇത് പി.ആർ.എസ് വായ്പ ആവശ്യമില്ലാത്തവരുടെയും വായ്പ നൽകാൻ സാങ്കേതിക തടസ്സമുള്ളവരുടേതുമാണ്. അധികം താമസമില്ലാതെ തുക നൽകാൻ കഴിഞ്ഞത് കർഷകർക്ക് ഏറെ ആശ്വാസമായി. അഞ്ച് ജില്ല സഹകരണ ബാങ്കുകളും 11 പൊതുമേഖല ബാങ്കുകളും ഉൾെപ്പടെ 15 ധനകാര്യ സ്ഥാപനങ്ങളുമായി സപ്ലൈകോ കരാറിൽ ഏർപ്പെട്ടതോടെ കർഷകർക്ക് സമയബന്ധിതമായി പണം നൽകാനായതായി അധികൃതർ പറഞ്ഞു. 52 മില്ലുകളാണ് സപ്ലൈകോയുമായി കരാറിൽ ഏർപ്പെട്ട് നെല്ല് സംഭരിച്ചത്. കോവിഡ് ഭാഗമായി ചിലയിടങ്ങളിൽ വിളവെടുപ്പും സംഭരണവും തടസ്സപ്പെട്ടത് കർഷകരെ ആശങ്കയിലാക്കിയെങ്കിലും ഈ മേഖലയിൽ ഇളവുകൾ നൽകി സർക്കാർ സംഭരണം കാര്യക്ഷമമാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story