Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഎസ്.എസ്.എൽ.സി:...

എസ്.എസ്.എൽ.സി: ജില്ലയിലെ മുഴുവൻ വിദ്യാർഥികൾക്കും ഉപരിപഠനത്തിന് അവസരം ഒരുക്കണം ^എസ്.എഫ്.ഐ

text_fields
bookmark_border
എസ്.എസ്.എൽ.സി: ജില്ലയിലെ മുഴുവൻ വിദ്യാർഥികൾക്കും ഉപരിപഠനത്തിന് അവസരം ഒരുക്കണം -എസ്.എഫ്.ഐ മലപ്പുറം: എസ്.എസ്.എൽ.സി വിജയിച്ച ജില്ലയിലെ മുഴുവൻ വിദ്യാർഥികൾക്കും ഉപരിപഠനത്തിന് അവസരമൊരുക്കണമെന്ന് എസ്.എഫ്.െഎ സർക്കാറിനോട് ആവശ്യപ്പെട്ടു. മികച്ച നേട്ടമാണ് മലപ്പുറം ജില്ല കൈവരിച്ചത്. ഏറ്റവും കൂടുതൽ വിദ്യാർഥികൾക്ക് സമ്പൂർണ എ പ്ലസ് ലഭിച്ച ജില്ലകൂടിയാണ്‌. ജില്ലയിൽ 77,685 വിദ്യാർഥികളാണ് ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്. ഇതിൽ 76,633 പേർ ഉപരിപഠനത്തിന് അർഹരായി. ഇവർക്കെല്ലാവർക്കും ആവശ്യമായ സീറ്റുകൾ വിവിധ മേഖലകളിൽ ഒരുക്കണമെന്നും വിദ്യാർഥികളുടെ ആശങ്ക പരിഹരിക്കണമെന്നും എസ്.എഫ്.െഎ ജില്ല സെക്രട്ടറി കെ.എ. സക്കീറും പ്രസിഡൻറ് ഇ. അഫ്സലും പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർഥികൾക്കും പ്ലസ് ടു പഠനം ലഭ്യമാക്കണം -ഫ്രറ്റേണിറ്റി മൂവ്മൻെറ് മലപ്പുറം: ജില്ലയിൽ ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർഥികൾക്കും പ്ലസ് ടു പഠനത്തിന് സർക്കാർ, എയ്ഡഡ് മേഖലയിൽ സർക്കാർ അവസരങ്ങൾ ലഭ്യമാക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മൻെറ് ആവശ്യപ്പെട്ടു. ജില്ലയിൽ ഈ വർഷം വിജയിച്ച 30,376 വിദ്യാർഥികൾക്ക് ജില്ലയിൽ സർക്കാർ-എയ്ഡഡ് മേഖലയിൽ നിലവിൽ അവസരങ്ങളില്ല. പ്ലസ് ടു, വി.എച്ച്.എസ്.ഇ, പോളിടെക്നിക്, ഐ.ടി.ഐ എന്നിവയിലൂടെ സർക്കാർ-എയ്ഡഡ് മേഖലയിൽ 46,257 മെറിറ്റ് സീറ്റുകൾ മാത്രമേ ജില്ലയിൽ ഉള്ളൂ. വിജയിച്ച കാൽലക്ഷത്തിലധികം വിദ്യാർഥികൾ അൺ എയ്ഡഡ്, സ്കോൾ കേരള എന്നിവയെ ആശ്രയിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. വർഷങ്ങളായി തുടരുന്ന ഈ വിവേചനത്തിന് ശാശ്വത പരിഹാരം കാണാൻ സർക്കാർ ക്രിയാത്മകമായി ഒന്നും ചെയ്യുന്നില്ലെന്നും ഫ്രറ്റേണിറ്റി ആേരാപിച്ചു. ജില്ല പ്രസിഡൻറ് കെ.കെ. അഷ്റഫ് അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി സനൽ കുമാർ, ഫയാസ് ഹബീബ്, ഡോ. സഫീർ, ബഷീർ തൃപ്പനച്ചി, സുമയ്യ, മുസ്ഫിറ, അജ്മൽ കോഡൂർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story