Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2020 8:15 PM GMT Updated On
date_range 1 July 2020 8:15 PM GMTസാമൂഹ മാധ്യമങ്ങളിൽ ഭീതിപ്പെടുത്തുന്ന പ്രചാരണം: നടപടി ആവശ്യപ്പെട്ട് കലക്ടർക്ക് കൗൺസിലർ കത്തയച്ചു
text_fieldsbookmark_border
തൃശൂർ: കോർപറേഷൻ അയ്യന്തോൾ സോണൽ ഓഫിസിലെ ആരോഗ്യ വിഭാഗം ജീവനക്കാരന് കോവിഡ് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് സോണൽ ഓഫിസുമായി ബന്ധപ്പെട്ട മുഴുവൻ ജനങ്ങളും സൂക്ഷിക്കണം എന്ന രീതിയിൽ ഒരു ശബ്ദസന്ദേശം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ പ്രചരിക്കുന്ന ശബ്ദസന്ദേശത്തിൻെറ ഉറവിടം അന്വഷിച്ച് കണ്ടത്തി മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് കോർപ്പറേഷൻ കൗൺസിലർ എ. പ്രസാദ്, കലക്ടർക്ക് കത്തെഴുതി. കഴിഞ്ഞ 20 ദിവസമായി പൊതുജനങ്ങളെ സോണൽ ഓഫിസിലേക്കു പ്രവേശിപ്പിച്ചിട്ടില്ല എന്നതാണ് വസ്തുത. സോണൽ ഓഫിസിലെ രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകനുമായി സമ്പർക്കം വന്ന ആരോഗ്യ വിഭാഗത്തിലെ ജീവനക്കാരും സെക്ഷൻ ക്ലർക്കും സൂപ്രണ്ടും മാത്രമേ ക്വാറൻറീനിലുള്ളൂ. രോഗമുള്ളയാളുടെ പേരും വിലാസവും പറഞ്ഞ് അയാളെയും കുടുംബത്തേയും മാനസികമായി പ്രയാസപ്പെടുത്തുന്നത് ശരിയായ നടപടിയല്ല. ഇതിന് എതിരെ നടപടി വേണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story