പ്ലാസ്റ്റിക്കിനെതിരെ മൊയ്തീെൻറ പോരാട്ടത്തിന് മുപ്പതാണ്ട്
text_fieldsതിരൂരങ്ങാടി: ഒരു ഗ്രാമത്തെ പ്ലാസ്റ്റിക് മുക്തമാക്കി വ്യത്യസ്തനാവുകയാണ് തെന്നല മുക്കിലപീടിക സ്വദേശി തയ്യിൽ വലിയപിലാക്കൽ മൊയ്തീൻ എന്ന തോട്ടോളി മൊയ്തീൻ.
70കാരനായ ഇദ്ദേഹം 30 വർഷത്തോളമായി പ്ലാസ്റ്റിക്കിനെതിരായ പോരാട്ടം ജീവിതചര്യയാക്കിയിട്ട്. മുക്കിലപീടികയിലെ കടകൾക്ക് മുന്നിലും റോഡിലും നമുക്ക് ഒരു പ്ലാസ്റ്റിക് മാലിന്യം പോലും കാണാൻ സാധിക്കില്ല. രാവിലെ ഏഴിന് മൊയ്തീൻ തെൻറ ദൗത്യം തുടങ്ങും. ആദ്യം വീട്ടിലെ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കും.
തുടർന്ന് മുക്കിലപീടിക കവലയിലെ റോഡിലും കടകൾക്ക് മുന്നിലും അലക്ഷ്യമായി ഇട്ട പ്ലാസ്റ്റിക് മാലിന്യങ്ങൾ, പേപ്പർ, കുപ്പികൾ, സിഗരറ്റ് കുറ്റികൾ ഉൾപ്പെടെ പെറുക്കിയെടുക്കും. തുടർന്ന് വീടിെൻറ 250 മീറ്റർ ചുറ്റളവിലുള്ള വീട്ടിലെ ചളിക്കുപ്പയിലടക്കം ഇറങ്ങി പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കും. ഇതിനായി സ്വന്തമായി ഒരു ചാക്കും പാത്രവുമുണ്ട്. കഠിനമായ മഴയായാലും വെയിലായാലും ചെറുമുണ്ടുടുത്ത് മൊയ്തീൻ ഇറങ്ങും.
മഴയത്ത് സ്വന്തമായി ഉണ്ടാക്കിയ പനയോലത്തൊപ്പി ധരിച്ചാണ് ഇറക്കം. ശേഖരിച്ച മാലിന്യം മുഴുവൻ തെൻറ വീട്ടുപറമ്പിൽ എത്തിച്ച് വേർതിരിച്ച് ഓരോ ദിവസവും നശിപ്പിക്കും. കാക്കകളോടും പൂച്ചകളോടും ഏറെ ഇഷ്ടമാണ് മൊയ്തീന്. ദിവസവും മീൻ വാങ്ങി ഇവക്ക് നൽകും. രാഷ്ട്രീയ പാർട്ടികളും ക്ലബുകളും നാട്ടുകാരുമെല്ലാം ചേർന്ന് ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. സഫിയയാണ് ഭാര്യ. മക്കൾ: ബീരാൻ, സക്കീന, ലത്തീഫ്, സഫിയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.