ഇനി ആരോട് പറയും
text_fieldsമലപ്പുറം: നഗരത്തിെൻറ ഹൃദയധമനിയായ വലിയതോട്ടിൽ വീണ്ടും മാലിന്യക്കൂമ്പാരം. കാടുമൂടിയും മണ്ണടിഞ്ഞും കൈയേറിയും നശിച്ചുകൊണ്ടിരുന്ന തോട് 2016-17 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ചിരുന്നു.
ഇതിെൻറ ഗുണഫലം ഏറ്റവും അനുഭവിച്ചത് പ്രളയകാലത്താണ്. വലിയ തോട് ഒഴുകുന്ന മേഖലകളിൽ വെള്ളത്തിെൻറ കെടുതി താരതമ്യേന കുറവായിരുന്നു. എന്നാൽ, വീടുകളിൽനിന്നും കച്ചവട സ്ഥാപനങ്ങളിൽനിന്നും വഴിയാത്രക്കാരും മാലിന്യം വലിച്ചെറിയുന്നത് തുടരുന്നതിനാൽ വലിയതോടിന് വീണ്ടും മരണമണി മുഴങ്ങുകയാണ്.
നൂറേങ്ങൽമുക്ക് വാർഡിെൻറ ഭാഗമായ ആലിക്കൽ മുതൽ കടലുണ്ടിപ്പുഴവരെ ആറു കിലോമീറ്ററോളം നീളത്തിൽ വലിയതോട് നഗരസഭയിലെ പ്രധാന ജലാശയമാണ്. ബണ്ട് കെട്ടി കനാൽവഴി കൃഷിയാവശ്യത്തിന് വെള്ളമെടുക്കാറുണ്ട്.
മുമ്പ് സമീപവാസികൾ കുളിക്കാനും വസ്ത്രങ്ങൾ അലക്കാനുമെല്ലാം ഇവിടെ എത്തിയിരുന്നു. പിന്നീട് മാലിന്യം നിറഞ്ഞ് ഉപയോഗശൂന്യമായി. വർഷങ്ങളായി ആരും തിരിഞ്ഞുനോക്കാത്ത തോട്ടിൽ വലിയമരങ്ങൾ വളരുകയും ഒഴുകിവന്ന മരത്തടികളും മറ്റും പലയിടത്തും കുടുങ്ങിക്കിടക്കുന്ന് നീരൊഴുക്ക് നിലക്കുകയും ചെയ്തു. വല്ലപ്പോഴും ഏതെങ്കിലും ഭാഗത്ത് വിദ്യാർഥികൾ നടത്തുന്ന ശ്രമദാനം മാത്രമായിരുന്നു ആശ്വാസം.
അഞ്ചുവർഷം മുമ്പ് ജനകീയ കൂട്ടായ്മയിലാണ് വലിയ തോട് നവീകരിച്ചത്. പിന്നീടും കൈയേറ്റവും മാലിന്യം തള്ളലും തുടർന്നു. വി.സി.ബി, തടയണ, സംരക്ഷണഭിത്തി, പാത്ത് വേ, കുളിക്കടവ്, കയർ ഭൂവസ്ത്രം വിരിക്കൽ തുടങ്ങിയ പദ്ധതികൾ നഗരസഭ പ്രഖ്യാപിച്ചെങ്കിലും പലതും നടപ്പായില്ല.
നൂറേങ്ങൽമുക്കിൽ വി.സി.ബിയും മഠത്തിൽപടി ഭാഗത്ത് ചെറിയ തടണയും നിർമിച്ചിട്ടുണ്ട്. മാലിന്യം തള്ളുന്നതിനെതിരെ പലതവണ നഗരസഭ മുന്നറിയിപ്പ് നൽകുകയും നടപടിയെടുക്കുകയും ചെയ്തെങ്കിലും നിർബാധം തുടരുകയാണ്. അലക്ഷ്യമായി വലിച്ചെറിയുന്ന മിനറൽ വാട്ടർ-പ്ലാസ്റ്റിക് കുപ്പികളും തോട്ടിലേക്ക് തള്ളുന്ന മാലിന്യങ്ങളുമാണ് പ്രധാന വില്ലൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.