Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightMalappuramchevron_rightനാടിൻ...

നാടിൻ നൊമ്പരമായി കുട്ടികളുടെ ദാരുണാന്ത്യം

text_fields
bookmark_border
നാടിൻ നൊമ്പരമായി കുട്ടികളുടെ ദാരുണാന്ത്യം
cancel

എടവണ്ണ: ഒരുമിച്ച് കളിച്ചുനടന്ന രണ്ട് ബാല്യങ്ങൾ ഒരുമിച്ച് വിടപറഞ്ഞപ്പോൾ നാട് ഒന്നടങ്കം വിങ്ങി. ചിരിച്ചും കളിച്ചും നടന്ന കൂട്ടുകാരികള്‍ മരണത്തിലും വേർപിരിയാൻ കൂട്ടാക്കാതെ അകന്നുപോയത് നൊമ്പരക്കാഴ്ചയായി. വ്യാഴാഴ്ച വൈകീട്ട് വീടിനടുത്തുള്ള കുളത്തിൽ മുങ്ങിമരിച്ച പത്തപ്പിരിയം പാണ്ടിയാട് ചെരങ്ങാട്ടുപൊയില്‍ മാങ്കുന്നന്‍ നാരായണെൻറ മകള്‍ ഏഴ് വയസ്സുകാരി ഭാഗ്യശ്രീയും കളരിക്കല്‍ കണ്ണച്ചംതൊടി ജിജേഷിെൻറ മകള്‍ അഞ്ച് വയസ്സുകാരി ആരാധ്യയുമാണ് ജീവിതം പിച്ചവെച്ചുതുടങ്ങുന്നതിന് മുന്നേ യാത്രയായത്.

ഇരുവരുടെയും വീടുകള്‍ അടുത്തായതിനാൽ ഏതെങ്കിലും ഒരു വീട്ടിൽ ഉണ്ടാവുമെന്ന ധാരണയിലായിരുന്നു രക്ഷിതാക്കൾ. എന്നാൽ, രണ്ട് വീട്ടിലും ഇല്ലെന്നറിഞ്ഞപ്പോൾ നടത്തിയ തിരച്ചിലിൽ ഇരുവരും വീടിനടുത്തുള്ള സ്വകാര്യ വ്യക്തിയുടെ കുളത്തില്‍ മുങ്ങിക്കിടക്കുന്നതാണ് കണ്ടത്. തുടര്‍ന്ന് ഇരുവരെയും എടുത്ത് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Children death
News Summary - The tragic end of children death
Next Story