Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2022 12:20 AM GMT Updated On
date_range 21 May 2022 12:20 AM GMTവഴിക്കടവിൽ സംയുക്ത പരിശോധന; പഴകിയ ഭക്ഷണസാധനങ്ങൽ നശിപ്പിച്ചു
text_fieldsbookmark_border
വഴിക്കടവ്: ഓപറേഷൻ ഷിഗല്ലയുടെ ഭാഗമായി വഴിക്കടവ് ഗ്രാമപഞ്ചായത്തും ആരോഗ‍്യവകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണപദാർഥങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. ഹോട്ടലുകൾ, കൂൾബാറുകൾ, ബേക്കറികൾ, മത്സ‍്യ-മാംസ വിൽപനശാലകൾ തുടങ്ങി 30ഓളം ഇടങ്ങളിലാണ് പരിശോധന നടത്തിയത്. വൃത്തിഹീനമായി പ്രവർത്തിക്കുന്നതായി കണ്ടെത്തിയ കട ഉടമകൾക്ക് താക്കീത് നൽകി. പരിശോധന വരുംദിവസങ്ങളിലും തുടരും. നിയമലംഘനങ്ങൾ ആവർത്തിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജോൺ ഡസ്മൽ, ഹെൽത്ത് ഇൻസ്പെക്ടർ ചുമതലയുള്ള ജിജി വർഗീസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അനിൽ കുമാർ, രജിൻ ശങ്കർ, മനൂപ്, ഡ്രൈവർ ഷംസുദ്ദീൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story