Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Nov 2021 12:09 AM GMT Updated On
date_range 26 Nov 2021 12:09 AM GMTദദദദദദദ
text_fieldsbookmark_border
കടമേരി ആക്രമണം: കണ്ണൂരിലെപ്രമുഖ ക്രിമിനൽ തലവൻ ചാണ്ടി ഷമീം അറസ്റ്റിൽ നാദാപുരം: കടമേരിയിൽ കഴിഞ്ഞ ദിവസം ആക്രമണം നടത്തിയ കണ്ണൂരിലെ കൊടും കുറ്റവാളിയും നിരവധി കേസിലെ പിടികിട്ടാ പ്പുള്ളിയുമായ ചാണ്ടി ഷമീം അറസ്റ്റിലായി. കാപ്പ ചുമത്തപ്പെട്ട ക്രിമിനൽ ഷമീം എന്ന ചാണ്ടി ഷമീ മിനെ വ്യാഴാഴ്ച ഉച്ചയോടെ കണ്ണൂരിലെ കക്കാട്ടുവെച്ചാണ് നാദാപുരം സി.ഐ ഫായിസ് അലിയുടെയും എസ്.ഐ പ്രശാന്തിൻെറയും നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ്ചെയ്തത്. ഇയാൾക്കെതിരെ കണ്ണൂർ, കാസർകോട് ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകൾ നിലവിലുണ്ട്. പ്രതിയെ നാദാപുരം മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. കടമേരിയിലെ ആക്രമണത്തിനു ശേഷം പ്രതി സ്വദേശമായ കണ്ണൂർ നാറാത്തേക്ക് രക്ഷപ്പെട്ടു. നാദാപുരം പൊലീസ് ഫോൺ ലൊക്കേഷൻ നോക്കി പിന്തുടർന്നെങ്കിലും വിദഗ്ധമായി രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു ഇയാൾ. വാഹനം പിന്തുടർന്ന പൊലീസ് കണ്ണൂർ കക്കാട്ടുനിന്നാണ് കസ്റ്റഡിയിലെടുത്തത്.സംഭവത്തിനു ശേഷം ഇയാളുടെ സമൂഹ മാധ്യമ പേജിലൂടെ നാദാപുരം പൊലീസിനും നാട്ടുകാർക്കുമെതിരെ പ്രതി നിരവധി ഭീഷണി സന്ദേശങ്ങളും അയച്ചിരുന്നു. എ.എസ്. ഐ മനോജ് രാമത്ത്, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ ഷാജി, സന്തോഷ് മലയിൽ, ഡ്രൈവർ പ്രദീപൻ എന്നിവരടങ്ങിയ സംഘമാ ണ് ചെറുത്തുനിൽപിലൂടെ പ്രതിയെ കീഴടക്കിയത്. മയക്കുമരുന്നിനും കഞ്ചാവിനും അടിമയായ ഇയാൾ ആത്മീയ പരിവേഷം ലഭിക്കാനുള്ള വേഷ വിധാനങ്ങളും ഉപയോഗിച്ചിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് മയക്കുമരുന്ന് വിതരണസംഘത്തിൽപെട്ടവർ കടമേരിയിലെത്തി നാട്ടുകാർക്കെതിരെ ആക്രമണം അഴിച്ചു വിട്ടത്. ഇവരുടെ ആക്രമണത്തിൽ നിരവധി പ്രദേശ വാസികൾക്ക് പരിക്കേറ്റിരുന്നു. പ്രദേശത്തെ കഞ്ചാവ് വിതരണ സംഘത്തലവനായ പാറേമ്മൽ നിയാസുമായുള്ള സാമ്പത്തിക ഇടപാട് തർക്കം ചർച്ചചെയ്യാനാണ് കണ്ണൂരിൽനിന്ന് ക്രിമിനൽ സംഘം കടമേരിയിലെ നിയാസിൻെറ വീട്ടിലെത്തിയത്. ഇവർ തമ്മിലുണ്ടായ തർക്കം അടിപിടിയിൽ കലാശിച്ചതറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരെയാണ് ക്രിമിനൽ സംഘം ആയുധങ്ങളുമായി ആക്രമിച്ചു പരിക്കേൽപിച്ചത്. സ്ഥലത്തുനിന്ന് പൊലീസ് പിടികൂടിയ മറ്റൊരു പ്രതി കണ്ണൂർ നാറാത്തെ സഅദ് റിമാൻഡിലാണ്. എട്ടു പേർക്കെതിരെ പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story