Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2020 11:59 PM GMT Updated On
date_range 17 Oct 2020 11:59 PM GMTKC LEAD തെരുവുവിളക്ക് നവീകരണം തീർന്നില്ല, കരാർ നീട്ടിയേക്കും
text_fieldsbookmark_border
കോഴിക്കോട്: നഗരത്തിലെ തെരുവു വിളക്കുകൾ നവീകരിച്ച് കത്തിക്കാനുള്ള കരാർ കാലാവധി തീർന്നിട്ടും പ്രവൃത്തി പൂർത്തിയാക്കാനായില്ല. 39,600 വിളക്കുകൾ മാറ്റാനുള്ള കരാറിൽ 39,240 എണ്ണം ഇതിനകം സ്ഥാപിച്ചു കഴിഞ്ഞു. കരാറിലുള്ളതിനെക്കാൾ കൂടുതൽ വിളക്കുകൾ മാറ്റണമെന്നാണ് ഇപ്പോൾ കെണ്ടത്തിയത്. ഈ സാഹചര്യത്തിൽ നിർമാണക്കരാറേറ്റെടുത്ത കര്‍ണാടക ഇലക്ട്രോണിക്‌സ് െഡവലപ്‌മൻെറ് കോര്‍പറേഷന് (കിയോണിക്‌സ്) വിളക്കുകള്‍ എൽ.ഇ.ഡിയാക്കി കത്തിക്കാനും പരിപാലിക്കാനുമുള്ള കാലാവധി നീട്ടിക്കൊടുക്കാൻ ധാരണയായി. വിളക്കുകൾ സ്ഥാപിച്ചശേഷം 10 കൊല്ലത്തേക്ക് പരിപാലിക്കാൻ കൂടിയുള്ളതാണ് കരാർ. ഇതിൻെറ കാലാവധി െസപ്റ്റംബർ 30 വരെ നീട്ടി നൽകിയിരുന്നു. വിളക്കുകൾ പൂർണമായി മാറ്റി സ്ഥാപിച്ചിട്ടിെല്ലന്നും ഈ മാസം 22 വരെയെങ്കിലും കരാർ നീട്ടിക്കൊടുക്കണമെന്നുമുള്ള കമ്പനിയുടെ അപേക്ഷ പരിഗണിച്ചാണ് പുതിയ തീരുമാനം. ഇക്കാര്യത്തിൽ അന്തിമ തീരുമാനം തിങ്കളാഴ്ചത്തെ നഗരസഭ കൗൺസിൽ യോഗം കൈക്കൊള്ളും. മൊത്തം 39,600 വിളക്കുകളാണ് മാറ്റി സ്ഥാപിക്കേണ്ടത്. എന്നാൽ, ഇതു സംബന്ധിച്ച സർവേ പ്രകാരം പ്രവർത്തിക്കാത്തതടക്കം 45,885 വിളക്കുകൾ മാറ്റണമെന്ന് കണ്ടിട്ടുണ്ട്. കരാർ പ്രകാരമുള്ള കേന്ദ്രീകൃത നിയന്ത്രണ മേൽനോട്ട സംവിധാനവും നടപ്പാക്കിയിട്ടില്ല. ഇതു കൂടാതെ അത്യാവശ്യമായി വിളക്ക് ആവശ്യമുള്ള 10,566 പോസ്റ്റുകൾ ഉള്ളതായും ഇപ്പോൾ കണ്ടെത്തിയിട്ടുണ്ട്. ഇവയെല്ലാം പരിഗണിച്ചാണ് കരാർ നീട്ടുന്നതിനെപ്പറ്റി ആലോചിക്കുന്നത്. പണി വൈകിയതിനൊപ്പം ലോക്ഡൗൺ കൂടി വന്നതോടെ എല്ലാം നീണ്ടു. ഇതിനിടെ കോവിഡ് മുൻകരുതൽ ഭാഗമായി ചൈനയിൽ എൽ.ഇ.ഡി ബള്‍ബ് നിര്‍മിക്കുന്ന ഫാക്ടറി അടച്ചുപൂട്ടി. 18 ശതമാനം ജി.എസ്.ടി അടക്കം കരാർ 57 കോടിയുടേതാണ്. പടം pk
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story