Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2020 11:58 PM GMT Updated On
date_range 24 July 2020 11:58 PM GMT5646 കിടക്കയുമായി 50 ചികിത്സ കേന്ദ്രങ്ങൾ ഒരുങ്ങി
text_fieldsbookmark_border
കോഴിക്കോട്: സമ്പർക്കത്തിലൂടെ കോവിഡ് രോഗികളുടെ എണ്ണം കൂടുകയാണെങ്കിൽ ചികിത്സ ലഭ്യമാക്കാനായി ഒരുക്കുന്ന പ്രാഥമിക ചികിത്സ കേന്ദ്രങ്ങളുടെ എണ്ണത്തിൽ ജില്ല ലക്ഷ്യം കവിഞ്ഞ നേട്ടമുണ്ടാക്കിയതായി അധികൃതർ അറിയിച്ചു. ജൂലൈ 23നകം ജില്ലയിൽ പ്രാഥമിക ചികിത്സാകേന്ദ്രങ്ങളിൽ തയാറാവേണ്ടിയിരുന്നത് 4400 കിടക്കകൾ ആണെങ്കിൽ 5646 കിടക്കകളാണ് വിവിധ കേന്ദ്രങ്ങളിൽ സജ്ജമായത്. 50 പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ രോഗികളെ പാർപ്പിക്കാൻ പൂർണ സജ്ജമായി. എണ്ണായിരത്തോളം കിടക്കകൾ തയാറാക്കാൻ കഴിയുന്ന പ്രവർത്തനം നടക്കുന്നു. കോവിഡ് പോസിറ്റിവായതും എന്നാൽ, രോഗലക്ഷണങ്ങൾ കാണിക്കാത്തതുമായ ആളുകളെയാണ് പ്രാഥമിക ചികിത്സ കേന്ദ്രങ്ങളിൽ പാർപ്പിക്കുക. ആശുപത്രികളിൽ ലഭിക്കുന്ന മുഴുവൻ സേവനങ്ങളും ഇവിടെ തയാറാക്കി. ഭക്ഷണം, കിടക്ക, മരുന്ന് തുടങ്ങിയവയെല്ലാം ലഭിക്കും. മാനസിക സംഘർഷം ഒഴിവാക്കാനായി വിനോദോപാധികളായ ടി.വി, പുസ്തകങ്ങൾ, കാരംസ് ബോർഡ്, ചെസ് ബോർഡ് എന്നിവയും ഒരുക്കി. പഞ്ചായത്തുകളിലായി 50 കിടക്കകളുള്ള ഓരോ കേന്ദ്രങ്ങളും മുനിസിപ്പാലിറ്റികളിൽ 100 കിടക്കകളുള്ള കേന്ദ്രങ്ങളുമാണ് തയാറായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story