Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jan 2022 5:31 AM IST Updated On
date_range 25 Jan 2022 5:31 AM IST2979 പേർക്കുകൂടി കോവിഡ്
text_fieldsbookmark_border
കോഴിക്കോട്: ജില്ലയിൽ സ്ഥിരീകരിച്ചു. 2038 പേരാണ് രോഗമുക്തി നേടിയത്. ഞായറാഴ്ച ജില്ലിൽ 5581 പേർക്കായിരുന്നു പുതുതായി രോഗം റിപ്പോർട്ട് ചെയ്തത്. മിഷൻ ഇന്ദ്രധനുഷ്: ആദ്യഘട്ടം ഫെബ്രുവരി ഏഴു മുതൽ കോഴിക്കോട്: രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികളുടെയും ഗർഭിണികളുടെയും പ്രതിരോധ കുത്തിവെപ്പുകൾ പൂർത്തീകരിക്കുക ലക്ഷ്യമിട്ട് നടപ്പാക്കുന്ന ഇന്‍റൻസിഫൈഡ് മിഷൻ ഇന്ദ്രധനുഷിന്‍റെ ആദ്യഘട്ടം ജില്ലയിൽ ഫെബ്രുവരി ഏഴിന് ആരംഭിക്കും. പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ജില്ല ടാസ്ക് ഫോഴ്സ് യോഗം കലക്ടർ ഡോ. എൻ. തേജ്ലോഹിത് റെഡ്ഡിയുടെ അധ്യക്ഷതയിൽ ഓൺലൈനായി ചേർന്നു. മൂന്ന് ഘട്ടങ്ങളായാണ് ജില്ലയിൽ മിഷൻ ഇന്ദ്രധനുഷ് നടപ്പാക്കുന്നത്. രണ്ടാംഘട്ടം മാർച്ച് ഏഴിനും മൂന്നാം ഘട്ടം ഏപ്രിൽ നാലിനും ആരംഭിക്കും. ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങളിലും ഫീൽഡ്തലത്തിൽ നേരിട്ട് ചെന്നും കുത്തിവെപ്പുകൾ നടത്താനുള്ള ക്രമീകരണങ്ങളാണ് ആസൂത്രണം ചെയ്യുന്നത്. പ്രതിരോധ കുത്തിവെപ്പിൽ പിറകിലുള്ള വളയം, കുറ്റ്യാടി, തിരുവള്ളൂർ, കൊടുവള്ളി പ്രദേശങ്ങളിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കും. പ്രതിരോധ കുത്തിവെപ്പുകളിൽ 90 ശതമാനത്തിൽ കുറവുള്ള കേരളത്തിലെ ഒമ്പത് ജില്ലകളിൽ കോഴിക്കോടും ഉൾപ്പെട്ടിട്ടുണ്ട്. പ്രാഥമിക കണക്കുകൾ പ്രകാരം ജില്ലയിൽ രണ്ട് വയസ്സിന് താഴെയുള്ള 18,924 കുഞ്ഞുങ്ങൾക്കും 945 ഗർഭിണികൾക്കും പ്രതിരോധ കുത്തിവെപ്പുകൾ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. വിവിധ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും സാമൂഹിക പ്രതിനിധികളുടെയും കൂട്ടായ്മയിൽ ബോധവത്കരണ പ്രവർത്തനങ്ങളും നടത്തും. യോഗത്തിൽ ജില്ല മെഡിക്കൽ ഓഫിസർ ഡോ. വി. ഉമ്മർ ഫാറൂഖ്, ജില്ല ആർ.സി.എച്ച് ഓഫിസർ ഡോ. ടി. മോഹൻ ദാസ്, ഡബ്ല്യൂ.എച്ച്.ഒ സർവയലൻസ് മെഡിക്കൽ ഓഫിസർ ഡോ. സന്തോഷ് രാജഗോപാൽ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story