Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൊയിലാണ്ടിയിൽ...

കൊയിലാണ്ടിയിൽ രോഗവ്യാപനം: 12 പേർക്കുകൂടി കോവിഡ്

text_fields
bookmark_border
കൊയിലാണ്ടി: നഗരസഭയിൽ കോവിഡ് രോഗവ്യാപനം. 12 പേർക്ക് സ്ഥിരീകരിച്ചു. രണ്ടു കുടുംബങ്ങളിലുള്ളതാണ് 11 പേർ. വെള്ളിയാഴ്ച കൈരളി ഓഡിറ്റോറിയം പരിസരത്തു നടന്ന ആൻറിജൻ പരിശോധനയിൽ ഏഴുപേരുടെ ഫലം പോസിറ്റിവായി. നഗരസഭയിലെ പുളിയഞ്ചേരി അഞ്ചാം വാർഡിൽ ഒരു കുടുംബത്തിലെ നാലുപേർക്ക് കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചു. കള്ളുഷാപ് ലൈസൻസിക്കും ഭാര്യ, മക്കൾ എന്നിവർക്കും രോഗം ബാധിച്ചെന്നാണ് വിവരം. ഇവർ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കൊയിലാണ്ടി റെയിൽവേ സ്​റ്റേഷൻ റോഡിൽ എം.എം. ഹോസ്പിറ്റലിൽ ചികിത്സ തേടിയെത്തിയ രോഗിക്കും കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചു. ഇവർ തൊട്ടടുത്ത സ്വകാര്യ ലാബിൽ രക്തപരിശോധന നടത്തിയിരുന്നതായി അറിയുന്നു. സമ്പർക്കമുണ്ടായ ആശുപത്രിയിലെയും ലാബിലെയും ജീവനക്കാരോടും മറ്റു ചികിത്സക്കെത്തിയവരോടും ബന്ധുക്കളോടും ക്വാറൻറീനിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി. പുളിയഞ്ചേരിയിൽ രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടിക തയാറാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. കൊയിലാണ്ടി കൈരളി ഓഡിറ്റോറിയം പരിസരത്ത് 269- പേർക്കാണ് പരിശോധന നടത്തിയത്. ഏഴു പേർക്ക് പോസിറ്റിവ് ഫലം സ്ഥിരീകരിച്ചു. രണ്ടു പുരുഷൻമാർ, ഒരു സ്ത്രീ, മൂന്നു കുട്ടികളുൾപ്പെടെയാണിത്. ഇതിൽ ആറു പേർ കൊയിലാണ്ടി നഗരസഭയിലെ 38ാം വാർഡിലുള്ളവരാണ്. ഒരാൾ കണയങ്കോട് സ്വദേശിയാണ്. തെങ്ങുകയറ്റ തൊഴിലാളിയാണ് ഇയാൾ. ഇദ്ദേഹത്തിന് നേരത്തേ രോഗം സ്ഥിരീകരിച്ച ഗ്യാസ് ഏജൻസിയുമായി സമ്പർക്കമുണ്ടായതായി കരുതുന്നു. 38ാം വാർഡിലെ പോസിറ്റിവ് ഫലം വന്ന വീട്ടിലെ പ്രായംചെന്ന സ്ത്രീയെ വൈകീട്ട് ആരോഗ്യ പ്രവർത്തകർ പരിശോധനക്കു വിധേയമാക്കിയശേഷം ആശുപത്രിയിലേക്കു മാറ്റി. പുളിയഞ്ചേരിയിൽ രോഗികളുമായി നേരിട്ട് സമ്പർക്കമുള്ള മൂന്നുപേരെ ക്വാറൻറീനിലാക്കി. വീടിനടുത്തുള്ള ഹെൽത്ത് സൻെററിലെ ആരോഗ്യ പ്രവർത്തകർ നിരീക്ഷണത്തിലായതോടെ സൻെറർ അടച്ചു. പ്രദേശത്തെ കടകളടക്കാനും നിർദേശം നൽകി. കൊയിലാണ്ടിയിൽ കണ്ടെയിൻമൻെറ്​ ഭാഗങ്ങൾ വർധിക്കുകയാണ്. ആൻറിജൻ ടെസ്​റ്റിന് താലൂക്ക് ആശുപത്രിയിലെ ഡോ. സിന്ധു കുറുപ്പ്, ഹെൽത്ത് ഇൻസ്​പെക്​ടമാരായ ടി. റഫീഖ് അലി, സുരേഷ് ബാബു എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story