Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇഖ്‌റ സൈക്യാട്രി...

ഇഖ്‌റ സൈക്യാട്രി റീഹാബിലിറ്റേഷന്‍ സെൻറർ 100 കിടക്കകളുള്ള കോവിഡ് ആശുപത്രി

text_fields
bookmark_border
ഇഖ്‌റ സൈക്യാട്രി റീഹാബിലിറ്റേഷന്‍ സൻെറർ 100 കിടക്കകളുള്ള കോവിഡ് ആശുപത്രി കോഴിക്കോട്: എരഞ്ഞിപ്പാലത്ത് പ്രവര്‍ത്തിക്കുന്ന ഇഖ്‌റ സൈക്യാട്രി റീഹാബിലിറ്റേഷന്‍ സൻെറർ 100 കിടക്കകളുള്ള കോവിഡ് ആശുപത്രിയാക്കി. 17 ഐ.സി.യു ബെഡും 11 എച്ച്.ഡി.യു ബെഡുമാണ് ഇവിടെ സജ്ജമാക്കിയത്. ജില്ല ഭരണകൂടം, തണൽ, ഇഖ്‌റ ഹോസ്പിറ്റൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ആശുപത്രി സജ്ജമാക്കിയത്. മെഡിക്കൽ കോളജ് ആശുപത്രിയുടെ മേൽനോട്ടത്തിലാവും പ്രവർത്തനം. ആശുപത്രി ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തു. തുടക്കം മുതല്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചതിനാലാണ് കേരളത്തിലെ കോവിഡ് മരണനിരക്ക് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറക്കാന്‍ സഹായകമായതെന്ന് മന്ത്രി പറഞ്ഞു. മേയ് മൂന്നിനുശേഷമാണ് സംസ്ഥാനത്ത് കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതതെന്നും വാക്‌സിന്‍ കണ്ടെത്തുന്നതു വരെ നാം ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു. അപായമില്ലാതെ ആളുകളെ എങ്ങനെ വൈറസ് ആക്രമണത്തില്‍നിന്ന് രക്ഷപ്പെടുത്തും എന്നതാണ് വെല്ലുവിളി. തീരപ്രദേശങ്ങളില്‍ കോവിഡ് വ്യാപന സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ തീരദേശപ്രദേശങ്ങളിലെ ക്ലസ്റ്ററുകള്‍ പൂര്‍ണമായും അടച്ച് മെഡിക്കല്‍ ടീമിനെ പ്രദേശത്ത് വിന്യസിച്ചാണ് പരിശോധന നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. എ. പ്രദീപ് കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ മുഖ്യാതിഥിയായി. ജില്ല കലക്ടര്‍ സാംബശിവ റാവു, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ജയശ്രീ, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പൽ ഡോ. വി.ആര്‍. രാജേന്ദ്രന്‍, ആരോഗ്യ കേരളം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. എ. നവീന്‍, ജെ.ഡി.ടി പ്രസിഡൻറ് സി.പി. കുഞ്ഞുമുഹമ്മദ്, ഇഖ്‌റ ഹോസ്പിറ്റല്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. പി.സി. അന്‍വര്‍, തണല്‍ ചെയര്‍മാന്‍ ഡോ. വി. ഇദറീസ്, മലബാര്‍ ഗ്രൂപ് ചെയര്‍മാന്‍ എം.പി. അഹമ്മദ്, നോഡല്‍ ഓഫിസര്‍ ഡോ. സൂരജ് തുടങ്ങിയവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story