Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 July 2020 11:58 PM GMT Updated On
date_range 13 July 2020 11:58 PM GMTകൊയിലാണ്ടിയിൽ വന്ന ലോറി ഡ്രൈവർക്ക് കോവിഡ്, 10 പേർ ക്വാറൻറീനിൽ
text_fieldsbookmark_border
കൊയിലാണ്ടി: വാഴക്കുലയുമായി വന്ന ലോറി ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് കൊയിലാണ്ടി അങ്ങാടിയിലെ മൂന്ന് കടകളും കൊല്ലം അങ്ങാടിയിലെ ഒരു കടയും അധികൃതർ താൽക്കാലികമായി അടപ്പിച്ചു. ജൂലൈ അഞ്ചിനു വയനാട്ടിൽനിന്നാണ് കുലകളുമായി ലോറി എത്തിയത്. തിരിച്ചുപോയ ഡ്രൈവർക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹവുമായി സമ്പർക്കത്തിലേർപ്പെട്ട കടയിലുള്ളവർ, ചുമട്ടുതൊഴിലാളികൾ എന്നിവരാണ് വീട് ക്വാറൻറീനിലുള്ളത്. നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ കെ.പി. രമേശൻ, ജെ.എച്ച്.ഐമാരായ കെ.എം. പ്രസാദ്, സോന എന്നിവരുടെ നേതൃത്വത്തിൽ മുൻകരുതലുകളും അണുമുക്ത പ്രവർത്തനങ്ങളും നടത്തി. കൊയിലാണ്ടി നഗരത്തില്‍ കനത്ത ജാഗ്രത നിര്‍ദേശം കൊയിലാണ്ടി: നഗരത്തിൽ കോവിഡിനെതിരെ കനത്ത ജാഗ്രത നിർദേശം. സമൂഹവ്യാപനം തടയുക ലക്ഷ്യമിട്ടാണ് നിയന്ത്രണം കർശനമാക്കാനുള്ള തീരുമാനം. നഗരത്തിൽ എത്തുന്നവരിൽ നല്ലൊരു ഭാഗം മാസ്ക് ധരിക്കുന്നുണ്ടെങ്കിലും സമൂഹ അകലം പാലിക്കുന്നതിൽ ശ്രദ്ധ കാണിക്കാറില്ല. കടകളിലും ബാങ്കുകളുടെ എ.ടി.എം കൗണ്ടറുകളിലും അകലം പാലിക്കാത്ത വരികൾ സാധാരണയാണ്. ഹാർബറുകളിലും മീൻ മാർക്കറ്റുകളിലുമൊക്കെ തിരക്ക് അനുഭവപ്പെടുന്നു. ചില പച്ചക്കറിക്കടകളിലും പലവ്യഞ്ജന കടകളിലും അകലം പാലിക്കാത്ത ഉപഭോക്താക്കൾ ഉണ്ടാവാറുണ്ട്. ഓഫിസ്, എ.ടി.എം. കൗണ്ടർ ഉൾെപ്പടെ പലയിടങ്ങളിലും സാനിറ്റൈസറുകളുമില്ല. സമൂഹവ്യാപന ഭീഷണി നിലനിൽക്കുമ്പോഴും അതൊന്നും വകവെക്കാതെ പ്രവർത്തിക്കുന്നവർ നഗരത്തിലെത്തുന്നുണ്ട്. കൂട്ടംകൂടി നിൽക്കുന്നവരെയും, ശരിയായി മുഖാവരണം ധരിക്കാതിരിക്കാത്തവരെയും നഗരത്തിൽ കാണാം. ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് ആരോഗ്യ കാര്യങ്ങളിൽ തൽപരരായവരുടെയും ആവശ്യം. കൂടുതൽ ആളുകളുമായി സഞ്ചരിക്കുന്ന വാഹനങ്ങളുമുണ്ട്. നഗരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് വടകര ആര്‍.ഡി.ഒ വി.പി. അബ്ദുറഹിമാന് വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്തു. ഹാര്‍ബറിലെ തിരക്ക് നിയന്ത്രിക്കുന്നതിനും സമൂഹ അകലം പാലിക്കുന്നതിനും സംവിധാനമുണ്ടാക്കാൻ പദ്ധതി തയാറാക്കി. നഗരസഭ ചെയര്‍മാന്‍ കെ. സത്യന്‍ അധ്യക്ഷത വഹിച്ചു. തഹസില്‍ദാര്‍ ഗോകുല്‍ദാസ്, നഗരസഭ സെക്രട്ടറി എന്‍. സുരേഷ് കുമാര്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുഭാഷ് ബാബു, റവന്യൂ, ഹാര്‍ബര്‍ എൻജിനീയറിങ്, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story