Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Nov 2021 12:04 AM GMT Updated On
date_range 26 Nov 2021 12:04 AM GMTകേരളത്തിൽ സ്ത്രീ-പുരുഷ സമഭാവനയില്ല -വനിത കമീഷൻ അധ്യക്ഷ
text_fieldsbookmark_border
കോഴിക്കോട്: കേരളത്തിൽ സ്ത്രീകളുടെ കാര്യത്തിൽ സമഭാവനയില്ലെന്ന് വനിത കമീഷൻ അധ്യക്ഷ പി. സതീദേവി. കുടുംബത്തിൽ ആൺകുട്ടികളെയും പെൺകുട്ടികളെയും വളർത്തുന്നതിൽ സമഭാവനവേണം. രണ്ടാംതരം പൗരയായി സ്ത്രീകളെ പരിഗണിക്കുന്ന പ്രവണതയുണ്ട്. സ്ത്രീകള്‍ക്കെതിരായ അക്രമവിരുദ്ധ അന്താരാഷ്ട്ര ദിനാചരണത്തിൻെറ ഭാഗമായി ജാഗ്രതസമിതി പരിശീലനത്തിൻെറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു സതീേദവി. ആശങ്കയുണ്ടാക്കുന്ന സ്ത്രീപീഡനസംഭവങ്ങളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. വനിത കമീഷനും കോര്‍പറേഷനും സംയുക്തമായാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. കോഴിക്കോട് മുനിസിപ്പല്‍ കോര്‍പറേഷനിലെ 75 ഡിവിഷനുകളിലെയും ജാഗ്രതസമിതി ചെയര്‍പേഴ്‌സൻമാരും കണ്‍വീനര്‍മാരും പരിശീലനത്തില്‍ പങ്കെടുത്തു. ടാഗോര്‍ സൻെറിനറി ഹാളില്‍ നടന്ന പരിപാടിയില്‍ മേയര്‍ ഡോ. എം. ബീന ഫിലിപ് അധ്യക്ഷത വഹിച്ചു. കമീഷന്‍ അംഗം അഡ്വ. എം.എസ്. താര, ഡെപ്യൂട്ടി മേയര്‍ സി.പി. മുസാഫര്‍ അഹമ്മദ്, ക്ഷേമകാര്യ സ്ഥിരം സമിതി അംഗം പി. ദിവാകരന്‍, ആരോഗ്യകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്‌സൻ ഡോ.എസ്. ജയശ്രീ, നഗരകാര്യ വികസന സ്ഥിരംസമിതി ചെയര്‍പേഴ്‌സൻ കൃഷ്ണകുമാരി, പി.സി. കവിത, ഒ. രജിത, ഷീജ വിനോദ്, സി.ഡി.പി.ഒ കെ. ലേഖ, ശ്രീകാന്ത് എം. ഗിരിനാഥ് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story