Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2021 12:04 AM GMT Updated On
date_range 21 July 2021 12:04 AM GMTമക്കളുടെ ഓൺലൈൻ ഗെയിം: അമ്മയുടെ അക്കൗണ്ടിലെ ലക്ഷത്തോളം രൂപ ബന്ധു തട്ടി
text_fieldsbookmark_border
സൈബർ സെൽ അന്വേഷണത്തിലാണ് പണം ചോർത്തിയത് കണ്ടെത്തിയത് കോഴിക്കോട്: മക്കളുടെ ഓൺലൈൻ ഗെയിം വഴി വീട്ടമ്മക്ക് നഷ്ടമായത് ലക്ഷത്തോളം രൂപ. കല്ലായി സ്വദേശിനിയായ നാലു മക്കളുടെ അമ്മക്കാണ് പണം നഷ്ടമായത്. കുട്ടികൾ, സമപ്രായക്കാരനായ ബന്ധുവിനും കളിയുടെ പാസ്വേഡ് നൽകിയിരുന്നു. ഈ കുട്ടി കളിയിൽ നേട്ടമുണ്ടാക്കാൻ പാസ്വേഡ് ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടിൽ കയറി പണം പിൻവലിക്കുകയായിരുന്നു. സൈബർ സെൽ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. പ്രവാസിയായ ഭർത്താവ് മക്കൾക്കെല്ലാം കഴിഞ്ഞവർഷം സ്മാർട്ട്ഫോണുകൾ വാങ്ങി നൽകിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഫോൺ ലഭിച്ചതോടെ എല്ലാവരും ഓൺലൈൻ ഗെയിം ആരംഭിച്ചു. പബ്ജിയിലായിരുന്നു തുടക്കം. തുടർന്ന് മറ്റു പല ഗെയിമുകളിലും എത്തി. ഇതിനിെട വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിലെ പണം കുറഞ്ഞതായി വ്യക്തമായി. ഇടപാടുകൾ നടത്താത്ത അക്കൗണ്ടിൽനിന്ന് 92,000 രൂപ നഷ്ടമായത് എങ്ങനെയെന്ന് കണ്ടെത്താൻ സ്റ്റേറ്റ്മൻെറ് എടുത്തപ്പോഴാണ് 16 രൂപ മുതൽ 1000 രൂപവരെയായി തവണകളായി കുറയുന്നത് തിരിച്ചറിഞ്ഞത്. തുടർന്ന് കുടുംബം കോഴിക്കോട് സൈബർ സെല്ലിൽ പരാതി നൽകുകയായിരുന്നു. മക്കളുടെ ഓൺലൈൻ ഗെയിം സംശയിച്ചതിനാൽ ഈ നിലക്കായിരുന്നു അേന്വഷണം. ഇവർ ഡൗൺലോഡ് ചെയ്തെടുക്കുന്ന ഗെയിമുകളിൽ കയറുന്നതിനുള്ള യൂസർനെയിമും പാസ്വേഡും പരസ്പരം കൈമാറുന്നതായി കണ്ടെത്തി. മക്കൾക്കൊപ്പം ഇതേ ഗ്രൂപ്പിൽ കളിക്കുന്ന സമപ്രായക്കാരനായ ബന്ധുവിനും യൂസർ നെയിമും പാസ്വേഡും ൈകമാറിയിരുന്നു. വർഷങ്ങളോളം കളിച്ചാൽ ലഭിക്കുന്ന ചില റാങ്കിങ്ങിൽ ബന്ധുവായ കുട്ടി വളരെ പെട്ടെന്ന് എത്തിയത് പരിശോധിച്ചപ്പോഴാണ് ഗെയിമിൻെറ പാസ്വേഡ് ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങളടക്കം ചോർത്തി പണം തട്ടുകയായിരുന്നുവെന്ന് വ്യക്തമായത്. അക്കൗണ്ടിലെ പണം ഉപയോഗിച്ചാണ് ഗെയിമുകളിലെ റാങ്കിങ്ങുകൾ ഇദ്ദേഹം വാങ്ങിയത്. ഓൺലൈൻ സംവിധാനത്തിലെ ഒരു യൂസർ െനയിമും പാസ്വേഡും ആർക്കും കൈമാറരുതെന്നാണ് സൈബർ സെൽ നൽകുന്ന മുന്നറിയിപ്പ്. ഒരാളുടെ ഫേസ്ബുക്കിൻെറയോ ഓൺലൈൻ ഗെയിമിൻെറയോ ഇ-മെയിലിൻെറയോ യൂസർനെയിമും പാസ്വേഡും ലഭിച്ചാൽ ഗൂഗ്ൾ ഡ്രൈവിലെ ഫയലിൽ സൂക്ഷിച്ച വിവരങ്ങളടക്കം ചോർത്താൻ കഴിയും. മാത്രമല്ല, ബാങ്ക് അക്കൗണ്ടിലെ പണമടക്കം തട്ടിയെടുക്കാനുമാവും. -സ്വന്തം ലേഖകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story