Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2021 12:03 AM GMT Updated On
date_range 21 July 2021 12:03 AM GMTബസുടമയുടെ ആത്മഹത്യക്ക് കാരണം സർക്കാർ –ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ
text_fieldsbookmark_border
കോഴിക്കോട്: വയനാട്ടിൽ രാജമണി എന്ന ബസുടമ കടബാധ്യത മൂലം ആത്മഹത്യ ചെയ്യേണ്ടിവന്നത് പൊതുഗതാഗത മേഖലയോടുള്ള സർക്കാറിൻെറ അവഗണന കാരണമെന്ന് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് എം.ബി. സത്യൻ, ജനറൽ സെക്രട്ടറി ലോറൻസ് ബാബു , ട്രഷറർ ഹംസ ഏരിക്കുന്നൻ എന്നിവർ ഒരു സംയുക്ത പ്രസ്താവനയിൽ ആരോപിച്ചു. ഭീമമായ ഡീസൽ വില വർധന കാരണം ബസ് ഓടിക്കാൻ കഴിയാതെ വലിയ സാമ്പത്തിക പ്രയാസമനുഭവിച്ചിരുന്ന രാജമണി വായ്പ എടുത്ത ധനകാര്യ സ്ഥാപനങ്ങളുടെ സമ്മർദം കാരണം വലിയ മനഃപ്രയാസത്തിലുമായിരുന്നു. ലോക് ഡൗൺ കാരണം സർവിസ് നടത്താതെയും റോഡ് ഉപയോഗിക്കാതെയുമുള്ള റോഡ് നികുതി പോലും സർക്കാർ ഇളവ് ചെയ്തിട്ടില്ല. ഒരു ദിവസത്തെ ഡീസൽ ചിലവിൽ മാത്രം 2500 രൂപയാണ് കൂടിയത്. പൊതുഗതാഗത മേഖല സംബന്ധിച്ച ജസ്റ്റിസ് രാമചന്ദ്രൻ കമീഷൻ റിപ്പോർട്ട് നടപ്പാക്കാൻ പോലും സർക്കാർ ഇതുവരെ തയാറായിട്ടില്ലെന്നും ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story