Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2021 12:01 AM GMT Updated On
date_range 21 July 2021 12:01 AM GMTമഹാധമനിയിലെ വീക്കം അപൂർവ ശസ്ത്രക്രിയയിലൂടെ നീക്കി
text_fieldsbookmark_border
കോഴിക്കോട്: ഹൃദയത്തിൻെറ മഹാധമനിയിലുണ്ടായ വീക്കത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ രോഗിയുടെ ജീവന്‍ സങ്കീർണ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചു. ഹൃദയത്തെയും ധമനികളേയും ബാധിക്കുന്ന രോഗാവസ്ഥകളില്‍ ഏറ്റവും സങ്കീർണമായ മഹാധമനിയിലെ അന്യൂറിസം ബാധിച്ചാണ് വടകര സ്വദേശിയായ 58 കാരന്‍ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ചികിത്സ തേടിയത്. അടിയന്തര ശസ്ത്രക്രിയ നിര്‍വഹിക്കാൻ വൈകുന്ന ഓരോ മണിക്കൂറിലും രോഗിയുടെ ജീവന്‍ രക്ഷപ്പെടാനുള്ള സാധ്യത 10 ശതമാനം കുറയും എന്നതാണ് ഈ രോഗാവസ്ഥയുടെ ഏറ്റവും വലിയ വെല്ലുവിളി. മഹാധമനിയില്‍ സംഭവിക്കുന്ന വീക്കത്തിന് പൊട്ടല്‍ സംഭവിച്ചാല്‍ ഉടൻ മരണം സംഭവിക്കും. ഈ സാഹചര്യത്തില്‍ മഹാധമനിയുടെ അസുഖം ബാധിച്ച ഭാഗം മുറിച്ചുമാറ്റിയശേഷം കൊറോണറി ആര്‍ട്ടറികളും കൃത്രിമ അയോര്‍ട്ടിക് വാല്‍വും കൃത്രിമ മഹാധമനിയിലേക്ക് വെച്ചുപിടിപ്പിക്കുകയാണ് സാധാരണ ചെയ്യുന്നത്. ഇങ്ങനെ ചെയ്താൽ രോഗി ജീവിതകാലം മുഴുവന്‍ രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകള്‍ കഴിക്കേണ്ടിവരും. ഇതു പലപ്പോഴും പാര്‍ശ്വഫലങ്ങള്‍ക്കിടയാക്കുകയും ചെയ്യും. ഈ സാഹചര്യം പരിഗണിച്ച് അയോര്‍ട്ടിക് വാല്‍വ് മുറിച്ച് മാറ്റാതെ അസുഖബാധിതമായ മഹാധമനിമാത്രം നീക്കംചെയ്യുന്ന ഡേവിഡ്‌സ് പ്രൊസീജ്യർ എന്ന ചികിത്സാ രീതിയാണ് ചെയ്തത്. ഹൃദയം മാറ്റിവെക്കുന്ന ശസ്ത്രക്രിയയേക്കാള്‍ മൂന്നു മടങ്ങ് സങ്കീര്‍ണതകളും ബുദ്ധിമുട്ടുകളും നിറഞ്ഞതാണ് ഡേവിഡ്‌സ് പ്രൊസീജ്യര്‍ എന്ന് ശസ്ത്രക്രിയക്ക് നേതൃത്വം വഹിച്ച സീനിയര്‍ കണ്‍സല്‍ട്ടൻറ് കാര്‍ഡിയോതൊറാസിക് സര്‍ജനും ഡിപ്പാര്‍ട്ട്‌മൻെറ് മേധാവിയുമായ ഡോ. അനില്‍ ജോസ് പറഞ്ഞു. കാര്‍ഡിയാക് അനസ്‌തേഷ്യ സീനിയര്‍ കണ്‍സല്‍ട്ടൻറ് ഡോ. ശരത്, കാര്‍ഡിയാക് അനസ്‌തേഷ്യ കണ്‍സല്‍ട്ടൻറ് ഡോ. ഷബീര്‍, പെര്‍ഫ്യൂഷനിസ്റ്റ് എച്ച്. ഗിരീഷ് എന്നിവര്‍ ശസ്ത്രക്രിയക്ക് നേതൃത്വം വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story